Showing posts with label വിശുദ്ധ പാപങ്ങൾ. Show all posts
Showing posts with label വിശുദ്ധ പാപങ്ങൾ. Show all posts

Saturday, 20 July 2024

Sr Ann Maria SABS (50)

  2024 ജൂലൈ 20 

🔴 - സിസ്റ്റർ ആൻ  മരിയ SABS (50)
🔶 - ആരാധനാ മഠം
🔷 - കോട്ടയം,  കാഞ്ഞിരമല, പുതുവേലി
⚫️ - തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി  കപ്പലുമാക്കീൽ  വീട്ടിൽ  പരേതനായ മാത്യുവിൻ്റെ  മകളാണ്  പരേതയായ സിസ്റ്റർ  ആൻമരിയ

Sr Ann Maria (50) SABS
Suicide by hanging
Adoration  Convent 
Kottayam, Kanjiramala, Puthuveli 
Sisters of the Adoration of the Blessed Sacrament
St. John's Province, Kanjirapally
 
Press release






Friday, 18 February 2022

Sr Kausalya Rajendren

February 16, 2022

വിശുദ്ധ മരണങ്ങൾ

25 വയസുള്ള മറ്റൊരു യേശുവിൻറെ മണവാട്ടികൂടി കിണറിൽ അഭയം പ്രാപിച്ചു.

ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു സിസ്റ്റർ കൗശല്ല്യ രാജേന്ദ്രൻ പഠിച്ചിരുന്ന കോൺവെന്റ് വക കോളേജ് കിണറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പതിനാറാം തിയതി ഉച്ചകഴിഞ്ഞ് കാണാതായ കന്യാസ്ത്രീയെ പോലീസും ഫയർ ഫൊഴും ചേർന്ന് പുറത്തെടുത്തത് പതിനേഴാം തിയതി രാവിലെയായിരുന്നു.
Sister Kausalya Rajendren (25)
Sisters of St. Charles Borromeo
St. Charles Arts and Science College
Eraiyur, Kallakurichi district, TN

Found dead in convent collage well. She was a digree student.

Tuesday, 27 April 2021

ഗ്രൂപ്പ് സെക്സ് - സീറോ മലബാർ സഭ

 5 വൈദീകർ ചേർന്ന് പീഢിപ്പിച്ച മലയാളി കന്യാസ്ത്രീ പ്രസവിച്ചു,

സീറോ മലബാർ സഭയിൽ മറ്റൊരു വൻ ലൈംഗീക അപവാദം കൂടി പുറത്ത്. ഡൽ ഹിയിൽ മലയാളിയായ കന്യാസ്ത്രീയേ പീഢിപ്പിച്ച് ഗർഭിണിയാക്കുകയും ഒടുവിൽ പ്രവസിക്കുകയും ചെയ്തതാണ്‌ വിവാദമാകുന്നത്. പെൺ കുഞ്ഞ് പിറന്നപ്പോൾ കന്യാസ്ത്രീയുമായി ബന്ധമുള്ള വൈദീകൻ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുകയും, അദ്ദേഹത്തേയും കന്യാസ്ത്രീയേയും സഭയിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും കർദ്ദിനാൾ ആലഞ്ചേരി നീക്കം ചെയ്യുകയും ചെയ്തു.ളോഹയും കുപ്പായവും ഊരി വൈദീകൻ കന്യാസ്ത്രീയേയും കുഞ്ഞിനെയും ഏറ്റെടുത്തപ്പോഴാണ്‌ അറിയുന്നത് മറ്റ് 4 ഓളം വൈദീകർക്കും കന്യാസ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു എന്ന്. ഇതേ കന്യാസ്ത്രീയെ തന്നെ ഫരീദാബാദ് രൂപതയിൽപെട്ട മറ്റ് വൈദീകരും ലൈംഗീക ചൂഷണം നടത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞറിയുമ്പോൾ മാത്രമാണ് വൈദികൻ തനിക്ക് പറ്റിയ അമളി തിരിച്ചറിയുന്നത്. അബദ്ധം മനസിലാക്കിയ വൈദികൻ തുടർന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയോട് കാര്യങ്ങൾ വിശദീകരിക്കുകയും തനിക്കെതിരെ നടപടിയെടുക്കരുതെന്നും വൈദികവൃത്തിയിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കർദിനാൾ അതു നിരസിക്കുകയും വൈദികനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം മാറ്റുവാൻ വൈദീകൻ കന്യാസ്ത്രീയുടെ കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തിയപ്പോൾ വന്നത് ഞെട്ടിക്കുന്ന ഫലം. ഡി.ൻ.എ ടെസ്റ്റിൽ കുട്ടി വൈദികന്റേതല്ലെന്ന് തെളിഞ്ഞു. വൈദികന്റെ സാംപിളുമായി യോജിക്കുന്നതായിരുന്നില്ല കുട്ടിയുടെ ഡി.ൻ.എ. എന്നാൽ പന്തികേട് മനസിലാക്കിയ മറ്റു നാല് വൈദികരും ഇതിനോടകംതന്നെ സ്ഥലം കാലിയാക്കി മാതൃരൂപതയിലേയ്ക്ക് കടന്നുകഴിഞ്ഞിരുന്നു. ഇതിനേ തുടർന്ന് ധർമ്മ സങ്കടത്തിലായ വൈദീകൻ ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കണ്ട്, തന്നെ ചതിയിൽ പെടുത്തിയതാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആരുടേതാണെങ്കിലും കന്യാസ്ത്രീയ്ക്ക് ഗർഭമുണ്ടായില്ലേ, താങ്കൾക്ക് ദൈവം വിധിച്ചിരിക്കുന്നത് വൈവാഹിക ജീവിതമാണെന്നും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ നല്ലൊരു കുടുംബ ജീവിതം നയിച്ച് മുന്നോട്ട് പോകാനും, കുട്ടിയുടെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ ഫരീദാബാദ് മെത്രാനോട് ആവശ്യപ്പെടാനും ഉപദേശിച്ച് വിട്ടു. പ്രസവമടക്കമുള്ള ചിലവുകൾ മാതൃരൂപതയായ എറണാകുളം അതിരൂപത വഹിച്ചുകൊള്ളാമെന്ന ഉറപ്പും നൽകി. ഇതിനെ തുടർന്നാണ് വൈദികൻ ഫരീദാബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയെ കാണുന്നതും കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നതും. കുട്ടിയുടെ പിതാവ് താനല്ലെന്നും മറ്റ് വൈദീകർ ഡി.ൻ.എ ടെസ്റ്റിന് വിധേയരാകാത്ത പക്ഷം രൂപതാധ്യക്ഷൻ എന്ന നിലയിൽ കുട്ടിയുടെ പിതൃതം ഏറ്റെടുക്കണമെന്നും വൈദികൻ ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വൈദികരെല്ലാം മാതൃരൂപതയിലേയ്ക്ക് തിരിച്ചുപോയെന്നും അവരാരും തന്നെ ഇപ്പോൾ തന്റെ അധികാര പരിധിയിൽ അല്ലെന്നുമെന്നായിരുന്നു ബിഷപ്പിൻറെ മറുപടി. സംഭവം വിവാദമായപ്പോൾ തന്നെ ബിഷപ്പ് നേരിട്ടിടപെട്ട് വൈദികന് ജോലി വാങ്ങി നൽകുകയും കുട്ടിയുടെ ചിലവിനുള്ള പണം തന്നുകൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ അതൊന്നും ലഭിക്കുന്നില്ലെന്നാണ് വൈദികന്റെ പരാതി. ഇപ്പോൾ വൈദികനും കന്യാസ്ത്രീയും കുടുംബമായി കോഴിക്കോട് താമസിച്ചു വരികയാണ്. അലുവ ശ്രീമൂലനഗരം സ്വദേശിയായ വൈദികൻ കുടുംബ സമേതം ഇടയ്ക്കിടെ വീട്ടിൽ വന്നുപോകാറുണ്ട്. കന്യാസ്ത്രീ ആലങ്ങാട് സ്വദേശിയാണ്. മാനഹാനി ഭയന്ന് വൈദികൻ തുടർ നടപടികളിൽ നിന്നും പിന്മാറിയെങ്കിലും കുട്ടി തന്റേതല്ലെന്നും രൂപതാ മെത്രാൻ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമുള്ള ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും. യഥാർഥത്തിൽ ഈ കന്യാസ്ത്രീയേ പീഢിപ്പിച്ച വൈദീകർ ഇപ്പോൾ പലയിടത്തുമായി ഒളിച്ച് താമസിക്കുന്നു. കുഞ്ഞ് ഏത് വൈദീകന്റെ എന്ന് അറിയാനും ആകുന്നില്ല. കന്യാസ്ത്രീ മറ്റ് 4 വൈദീകരുടെ പേരുകൾ പറയുന്നുണ്ട്. എന്നാൽ ഈ 4വൈദീകരും ഇപ്പോൾ മുങ്ങുകയോ സഭ ഒളിപ്പിക്കുകയോ ചെയ്തു. മാന ഹാനിയും മറ്റും ഭയന്ന് കന്യാസ്ത്രീ വിഷയം പുറത്ത് പറഞ്ഞിട്ടോ പരാതി നല്കുകയോ ചെയ്തിട്ടില്ല.നിരന്തിരമുള്ള ലൈംഗീക അപവാദം അവസാനിപ്പിക്കാൻ സഭയിൽ യാതൊരു പെരുമാറ്റ ചട്ടവും ഉണ്ടാകുന്നില്ല. ഇരകളേ സംരക്ഷിക്കാനോ അവരേ ഒരു ജീവിതത്തിലേക്ക് നയിക്കാനോ ഇടപെടാറില്ല.മാത്രമല്ല ലൈംഗീക പീഢനങ്ങളേയും അതിൽ ഏറെപ്പെടുന്ന വൈദീകരേയും സംരക്ഷിക്കുന്ന വളരെ വിചിത്രമായ നിലപാടുകൾ ഫാ. റോബിൻ മുതൽ ബിഷപ്പ് ഫ്രാങ്കോയിൽ വരെ എത്തി നില്ക്കുകയാണ്‌. ഇതിനിടയിൽ മാനവും അഭിമാനവും, വിശ്വാസവും ഇല്ലാതാകുന്നത് അനേകം ഭക്ത ജനങ്ങളുടേതാണ്

വൈദീകരും കന്യാസ്ത്രീയും
സീറോമലബാർ സഭയിലെ കാമ കേളികൾ
Group sex in syromalabar church convent

‌-------------------------------------------------------------------------------------- https://www.facebook.com/PravasiShabdamNews/posts/959505870925041



ഫാദർ ജോസഫ് പാംബ്ലാനി

 2018 നവംബർ 
🔵 ഫാദർ ജോസഫ് പാംബ്ലാനി
🔸 രൂപത: താമരശ്ശേരി
🔸 ഇടവക: തിരുവമ്പാടി പുന്നക്കല്‍ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് 
⬛️ - സ്‌കൂൾ തട്ടിയെടുക്കാൻ വ്യാജ രേഖ ചമക്കൽ 
⬛️ - രത്നക്കല്ല് ബിസിനസ്സ് തട്ടിപ്പ് 
⬛️ - റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, 
എന്നീ കേസുകൾ ടിയാനെതിരെ നിലനിൽക്കുന്നു 

Father Joseph Pamplani, 
St Mary's church, Kattullamala 
Thamarassery diocese

----------------------------------------------------------------


Sunday, 25 April 2021

ഫാദർ പോൾ പേരാമംഗലത്ത്

2010 

🔵 - ഫാദർ പോൾ പേരാമംഗലത്ത്
🔶 - തൃശൂർ രൂപത 
🔷
⚫️ - മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന്  അറസ്റ്റിലായി 
➡️ 






Friday, 16 April 2021

Sr. Mable Joseph PWSJ

 2021 ഏപ്രിൽ 16 

മറ്റൊരു കന്ന്യാസ്ത്രീകൂടി 'ആത്മത്യ' ചെയ്തു!

സിസ്റ്റർ ലെയ  സ്റ്റീഫൻ  (42)  (മേബിൾ)
സെൻറ് ജോസഫ് കോൺവെൻറ്
കുരീപ്പുഴ, കൊല്ലം 

- കിണറിൽ ഇരുമ്പുവല ഉണ്ടാക്കി സംരക്ഷണവലയം തീർത്തപ്പോഴും,  ആത്മത്യ ചെയ്യാൻ അതിന്റെ മൂടി താഴിട്ട് പൂട്ടാതെ തുറന്നുവച്ചവർക്കും, 
- സഹസന്ന്യാസിനി കിണറിൽ ചാടിയ വലിയ ശബ്ദം കേൾക്കാത്തവർക്കും, 
- കൂടെ കഴിയുന്ന ഒരാളുടെ മാനസീകാവസ്ഥ മനസ്സിലാക്കാൻ കഴിയാതെ പോയ സഹജീവികൾക്കും, 
-  ആത്മത്യ ചെയ്യാൻ വരുന്ന സന്ന്യാസിനിയെ രക്ഷിക്കാതെ പുറംതിരിഞ്ഞു നിന്ന അത്ഭുത പ്രവർത്തകനായ 
സിമന്റ് പ്രതിമക്കും,
നല്ല നമസ്ക്കാരം.

ഇതുവരെ  പ്രാർത്ഥിച്ച:
-  സിസ്റ്റർ മേബിൾ,  
- ബന്ധുക്കൾ, 
- സുഹൃത്തുക്കൾ, 
- സന്ന്യാസ സഭ,    
- ധ്യാന കുറുക്കൻമ്മാർ, etc 
നിങ്ങൾ ഇനിയും തിരിച്ചറിയാത്ത സത്യം:

വിളിച്ച യേശു  വിശ്വസ്തനല്ല 
പ്രാർത്ഥിച്ച വിശുദ്ധർ  സത്യമല്ല 
രോഗം നൽകിയ ദൈവം സ്നേഹവുമില്ല 
കഥകളും, പ്രതിമകളും  രക്ഷിക്കില്ല. 




സിസ്റ്റർ മേബിൾ ജോസഫ് (Sr Mable Joseph) എന്നാണ് ആദ്യം മാധ്യമങ്ങൾ നലകിയ പേര്.
Sr  Leya  Stephen PWSJ   42 (Sr. Mable )
Pious Workers of St. Joseph's Convent, 
Kureepuzha, Kollam 
-------------------------------------------



Thursday, 16 July 2020

ഫാദർ സിറിയക് പുളിന്താനത്തുമലയിൽ SDB

ഹീശ്വരാ... ഇതിനൊരവസാനമില്ലേ?
ഫാദർ സിറിയക് പുളിന്താനത്തുമലയിൽ SDB
ഡോൺബോസ്‌കോ സന്ന്യാസ വൈദീകൻ
ഇറ്റാനഗർ, അരുണാചൽ പ്രദേശ്
2020 ജൂൺ 12-ആം തിയതി രാത്രിയിലും, പതിമൂന്നാം തിയതിയും ടി വൈദീകൻ തന്നെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന 22 വയസുള്ള MBBS വിദ്യാർത്ഥിനിയുടെ പരാതിയിൽ, കഴിഞ്ഞ  ജൂൺ 14ന് അറസ്റ്റ് ചെയ്തു.
ഇറ്റൽനഗറിൽ യുവാക്കൾക്കായുള്ള ഡോൺബോസ്‌കോ സെന്ററിൽ വച്ചായിരുന്നു സംഭവം. "Called to climb higher" എന്ന ഒരു പുസ്തകം കൊണ്ടുവന്ന്  അതിൽ എങ്ങനെയാണ് ലൈംഗീക ബന്ധത്തിൽ ഏർപ്പെടേണ്ടത് എന്ന് പ്രതിപാദിക്കുന്ന അധ്യായം വായിച്ച് അതുപോലെ പ്രാക്റ്റിക്കൽ ക്ലാസ് നടത്താനുള്ള വൈദീകന്റെ ശ്രമമാണ് പെൺകുട്ടി ചെറുത്ത് നിന്നത്.
സെന്ററിന്റെ ഗേറ്റ് അടച്ചിരുന്നതിനാലും, ഫോൺ നേരത്തെ വാങ്ങി വച്ചിരുന്നതിനാലും പെൺകുട്ടിക്ക് തന്റെ മാതാപിതാക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് അവിടെ അടുക്കള ജോലിക്ക് വരുന്ന വ്യക്തിയുടെ ഫോണിൽ നിന്നും പെൺകുട്ടി തന്റെ പിതാവിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ കർത്താവിനെ പ്രതി പുരുഷൻ പിന്നീട് ജാമ്മ്യത്തിൽ ഇറങ്ങി.
Father Cyriac Pulinthanathumalayil SDB
Director of Don Bosco Youth Center(DBYC)
Itanagar, Arunachal Pradesh




---------------------------------------------------------------------------

Tuesday, 12 May 2020

ഫാദർ ലാസർ വരമ്പകത്ത്

 April 13, 2020
🔵  ഫാദർ ലാസർ വരമ്പകത്ത്
🔶  ഫാത്തിമ മാതാ ചർച്ച്
🔷  തലശ്ശേരി അതിരൂപത
⚫️  കോവിഡ് നിരോധനാജ്ഞ ലംഘിച്ച് കുരിശു മല യാത്ര
➡️  കുടിയാന്മല, കണ്ണൂര്‍


Fr. Lazar Varambakath
Fatima Matha Church
Kudiyanmala, Kannur
Tellicherry Archeparchy

കൊവിഡ് നിരീക്ഷണത്തിലിരിക്കെ വിലക്ക് ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തിയതിന്  വൈദീകനെതിരെ കേസെടുത്തു. 


--------------------------------------------------------------------------------------------
http://www.newskannur.com/2020/04/blog-post_772.html
https://www.bignewslive.com/2020/04/13/164038/covid-19-kannur-priest/
http://www.keralanewshunt.com/index.php/latest-news/17385-2020-04-13-09-40-42
http://mattersindia.com/2020/04/two-priests-booked-for-violating-lockdown-norms-in-kerala/

ഫാദർ ബിനു ജോർജ്

2018 ജൂലയ് 10
🔵 ഫാദർ ബിനു ജോർജ് (42)
🔶 സെൻറ് മേരീസ് ചർച്ച്
🔷 മാവേലിക്കര ഭദ്രാസനം - ഓർത്തഡോക്സ് സഭ
⚫️ ലൈംഗീക പീഡനം
➡️ ഓലകെട്ടിയമ്പലം,


 Fr Binu George
St. Mary's Orthodox Church

2014ല്‍ നടന്ന സംഭവത്തില്‍ യുവതി അന്നത്തെ മാവേലിക്കര ഭദ്രാസനാധിപന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പത്തനംതിട്ട റാന്നി ആശ്രമത്തിലെ വൈദികനാണ് ഫാദര്‍ ബിനു ജോര്‍ജ്.






---------------------------------------------------------------------------------------
https://www.mediaonetv.in/kerala/2018/07/10/case-against-father-binu-george
http://braveindianews.com/10/07/169421.php
https://www.manoramaonline.com/news/latest-news/2018/07/10/case-against-another-priest-at-kayamkulam.html
https://malayalam.indianexpress.com/kerala-news/rape-charges-against-orthodox-sabha-priest-in-kayamkulam/
https://www.twentyfournews.com/2018/07/10/priest-raped-women-in-mavelikara.html
http://www.janmabhumidaily.com/news826649
https://www.thenewsminute.com/article/did-kerala-church-cover-rape-priest-4-years-survivor-goes-cops-84507
https://www.news18.com/news/india/rape-case-filed-against-another-orthodox-kerala-church-priest-binu-george-1807185.html
https://www.deccanchronicle.com/nation/current-affairs/110718/one-more-kerala-priest-accused-of-sexual-abuse-12-arrests-in-18-months.html
https://english.manoramaonline.com/news/kerala/2018/07/10/kerala-priest-accused-rape.html
https://www.newindianexpress.com/states/kerala/2018/jul/10/yet-another-kerala-priest-booked-over-rape-allegation-1841160.html
https://www.malayalivartha.com/news/kerala/100921

Thursday, 7 May 2020

സിസ്റ്റർ ഡോണ മരിയ


2016 മെയ് 29
🔴 സിസ്റ്റർ  ഡോണ മരിയ  (26)
➡️ ഹോളി ഫാമിലി കോൺവെൻറ്
➡️ കടുമേനി, കാസര്‍കോഡ്
⬛️ ദുരൂഹ മരണം


കാസര്‍കോഡ് : കാഞ്ഞങ്ങാട്‌ ചിറ്റാരിക്കാല്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കടുമേനി മഠത്തില്‍ ചിറ്റാരിക്കാലിലെ ദേവസ്യയുടെ മകള്‍ ഡോണ മരിയയെ(26) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.





































Sr Dona Maria 26
Holy Family Convent,
Kadumeni, Kasaragod
---------------------------------------------------------------------------------
http://www.kairalynews.com/news/3061
https://keralaonlinenews.com/Kerala/nun-found-dead-in-convent-room-4701.html
http://www.evisionnews.co/2016/05/news-madham.html
https://www.kasargodvartha.com/2016/05/nun-found-dead-in-mysterious-situation.html

സിസ്റ്റർ ദിവ്യ പി ജോൺ

🔴 സിസ്റ്റർ ദിവ്യ പി ജോൺ  (21)
🔶 ബസേലിയന്‍ സിസ്‌റ്റേഴ്‌സ് കോണ്‍വെൻറ്
🔷 പാലിയേക്കര,  തിരുവല്ല, പത്തനംതിട്ട
⚫️ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
➡️ മലങ്കര കത്തോലിക്ക സഭ
➡️ തിരുവല്ല അതിരൂപത


Divya P John  21)
Basilian Sisters convent
(Daughters of St. Macrina)
Malankara Syrian Orthodox church.
Paliyekkara, Thiruvalla, Pathanamthitta





----------------------------------------------------------------------------------------------
https://www.asianetnews.com/video/kerala-news/young-woman-found-dead-at-thiruvalla-convent-q9ygwc
https://www.azhimukham.com/live/inmate-student-dead-body-found-at-baselian-convent-thiruvalla-police-probe-any-foul-play-72822
https://www.outlookindia.com/newsscroll/student-studying-to-become-nun-found-dead-in-kerala/1826868
https://tv.mathrubhumi.com/en/news/kerala/young-woman-found-dead-in-well-at-convent-in-thiruvalla--1.46968
https://english.madhyamam.com/en/kerala/2020/may/7/novice-found-dead-convent
https://www.deccanherald.com/national/south/kerala-21-year-old-girl-found-dead-in-basilian-sisters-convent-834912.html
https://www.thenewsminute.com/article/young-woman-studying-be-nun-found-dead-kerala-convents-well-124153
https://www.mangalam.com/news/detail/393803-latest-news.html
https://www.hindustantimes.com/india-news/nun-found-dead-in-well-at-kerala-convent-police-suicide-suspected/story-RSfof4EuYWJlaaYWJvhWhP.html
https://keralakaumudi.com/news/news.php?id=299054&u=suicide
https://timesofindia.indiatimes.com/city/kochi/woman-undergoing-training-to-be-a-nun-found-dead-in-kerala/articleshow/75616121.cms
https://www.newindianexpress.com/states/kerala/2020/may/08/trainee-nun-found-dead-in-convent-well-2140553.html
https://www.manoramanews.com/news/kuttapathram/2020/05/09/thiruvala-student-death-at-convent.html
https://www.manoramaonline.com/news/latest-news/2020/05/07/student-found-dead-in-well-of-a-convent-at-thiruvalla.html
https://www.twentyfournews.com/2020/05/10/death-of-divya-p-john-justice-for-sister-lucy-coalition-demanding-an-investigation.html
https://www.mangalam.com/news/detail/394478-latest-news-divya-p-johns-death-case-jsl-demads-enquiry.html
https://indusscrolls.com/police-theory-that-kerala-nun-divya-died-in-hospital-proved-false/
https://www.janmabhumi.in/read/the-mysterious-death-of-nun-divya-in-hospital-the-death-knell-is-not-fake/
https://malayalam.samayam.com/latest-news/crime/justice-for-sr-lucy-workers-files-complaint-to-kerala-cm-demanding-thorough-probe-in-death-of-thiruvalla-nun-divya-p-john/articleshow/75658404.cms
https://www.mathrubhumi.com/crime-beat/crime-news/girl-student-died-in-a-nunnery-in-thiruvalla-police-investigation-is-going-on-1.4750170
https://www.bignewslive.com/2020/05/10/170816/divya-p-john-thiruvalla/
http://www.pravachakasabdam.com/index.php/site/news/13155
http://www.pravachakasabdam.com/index.php/site/news/13149
https://www.mathrubhumi.com/news/kerala/student-found-dead-in-nun-s-convent-preliminary-report-says-that-student-drowned--1.4745632
https://thekarmanews.com/divya-p-john-new-death-followup/
https://www.janmabhumi.in/read/student-found-dead-in-nuns-convent-issue-jomon-puthenpurackal-statement/
https://indiavisionmedia.com/nun-student/






Sunday, 3 May 2020

ജിസമോൾ ദേവസ്യ വധക്കേസ് - 5


പോസ്റ്റ് മോർട്ടം, ലാബ് ടസ്റ്റ് റിപ്പോർട്ടുകൾവഴി കാര്യങ്ങൾ വെളിച്ചത്തുവന്നതോടെ പ്രതിഷേധം ശക്തമായി; ആക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടു. തുടർന്ന് സമരങ്ങളുടെ വേലിയേറ്റംതന്നെ ഉണ്ടായി. അതോടെ ചിലരെങ്കിലും സത്യം പറയാനാരംഭിച്ചു. ജീസയെ കൊന്നതുതന്നെയാണെന്ന് ഒരു ഒന്നാം വർഷ വിദ്യാർഥിനി പലരോടും പറഞ്ഞു. അതേത്തുടർന്ന്, പഠനത്തിൽ ഒന്നാം റാങ്കുകാരിയായിരുന്ന ആ പെൺകുട്ടിയെ നന്മയുടെ നിറ’കൂട’ങ്ങളായ മഠത്തിലെ ‘വിശുദ്ധ പശുക്കൾ’ ഒറ്റപ്പെടുത്താനും മനോരോഗിയാക്കി ചിത്രീകരിച്ച് പീഡിപ്പിക്കാനും ആരംഭിച്ചു. എന്നാൽ തന്റെ സഹോദരിയെ കൊലയ്ക്കുകൊടുക്കാൻ തയ്യാറല്ലാതിരുന്ന കോഴിക്കടക്കാരൻ സഹോദരൻ (പിതാവ് മരിച്ചു പോയിരുന്നു) ആ കുട്ടിയുടെ നേഴ്സിംഗ് പഠനം തന്നെ അവസാനിപ്പിച്ച് ഡിഗ്രി കോളെജിലാക്കി. അവളുടെ സർട്ടിഫിക്കറ്റുകൾ തിരികെ കൊടുക്കാതെ ആ ‘വിശുദ്ധ പശുക്കൾ’ വീണ്ടും തങ്ങളുടെ ‘പുണ്യപ്രവൃത്തികൾ’ തുടർന്നു. അതിനെയൊക്കെ മറികടന്ന് ആ കുട്ടി മികച്ച നിലയിൽ പഠിച്ച് കോളെജിലെ ഒന്നാം റാങ്ക് കരസ്ഥമാക്കി വിജയിക്കുകയും ചെയ്തു.

സമരം മുറുകിയതോടെ കാക്കിക്കാരും കത്തനാമ്മാരും എല്ലാ വൃത്തികെട്ട തറക്കളികളും കളിക്കാൻ ശ്രമിച്ചു. ജീസമോളുടെ പിതാവ് പീഡിപ്പിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നു പ്രചരിപ്പിച്ചു. നവം.29നു എവിടെയെല്ലാം കൊണ്ടുപോയിട്ടാണ് അപ്പൻ സ്കൂളിൽ കൊണ്ടുചെന്നാക്കിയതെന്ന് ആർക്കറിയാം എന്നാണ് കന്യാസ്ത്രീകൾ പ്രചരിപ്പിച്ചത്. അതിനു പിൻബലം നൽകുന്നതിനായി റൂംമേറ്റായിരുന്ന സിമ്പിൾ എന്ന കുട്ടിയെ ആണുപയോഗിച്ചത്. ജീസ വീട്ടിൽ പോയി വന്ന ശേഷം ദുഃഖിതയായിട്ടാണ് കാണപ്പെട്ടതെന്ന് ഒരു സ്റ്റേറ്റ്മെന്റ് പൊലീസ് എഴുതി വാങ്ങിച്ചു. കത്താനാമ്മാരുടെയും മെത്രാന്മാരുടെയും (ബിഷ.അറക്കൽ ഒഴികെ!) ഏതു നാറിയ കേസും ഏറ്റുപിടിക്കുന്ന പി.സി. ജോർജ് പത്രക്കാരോട് പറഞ്ഞത് അപ്പനെ തലകീഴായികെട്ടിത്തൂക്കിയിട്ട് അടിച്ചാൽ കേസ് തെളിയുമെന്നാണ്. അയാൾക്കും കൊന്നതാണെന്ന കാര്യത്തിൽ തർക്കമില്ലായിരുന്നു...! യാത്രാസമയംവെച്ചു പരിശോധിച്ചതോടെ അതു പൊളിഞ്ഞു.


അതു ഫലിക്കാതായതോടെ ജീസയുടെ ജൂണിയർ വിദ്യാർഥി വിൽമയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നെന്നും അവനാണ് കൊലപാതകം നടത്തിയതെന്നും കഥയുണ്ടാക്കി. അതിനുവേണ്ടി ജീസയുടെ ഫോട്ടോകൾ പൊലീസ് വാങ്ങി ഫോട്ടോഷോപ്പ് ചെയ്തു അവരിരുവരെയും ചേർത്ത് ചിത്രമുണ്ടാക്കാനുള്ള ശ്രമം നടത്തി. അവനെ കസ്റ്റഡിയിലെടുത്ത് വിരട്ടി. കുറ്റമേറ്റാൽ 5 ലക്ഷം രൂപ നൽകാമെന്നും കേസിൽനിന്നും രക്ഷപെടുത്തി എടുത്തോളാമെന്നും പൊലീസ് അവനോട് വാഗ്ദാനം ചെയ്തത്രേ! പക്ഷെ, അവൻ തയ്യാറായില്ല. (അവൻ മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ടായിരുന്നു. അവളെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു.) ജീസയുടെ വീട്ടുകാർ പരാതിയുമായി മേലുദ്യോഗസ്ഥരെ സമീപിച്ചതോടെ ഫോട്ടോ തിരിച്ചേല്പിച്ച് പൊലീസ് തലയൂരി.

അതും പൊളിഞ്ഞതോടെ പയ്യപ്പള്ളി പട്ടക്കാരന്റെ വീട്ടുകാരും പിന്തുണക്കാരും തൃശൂർ രൂപതാഗുണ്ടകളും ചേർന്ന് സമരവേദികളിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. പ്രശ്നം ചൂടുപിടിച്ചു. പക്ഷെ, അപ്പോഴേക്കും വെള്ളം ഒരുപാട് ഒഴുകിപ്പോയിക്കഴിഞ്ഞിരുന്നു... എല്ലാ തെളിവുകളും നശിപ്പിച്ച് കൊലപാതകിക്കും കൂട്ടാളികൾക്കും രക്ഷപെടാനുള്ള സൗകര്യം പൊലീസും ഭരണക്കാരും ചേർന്ന് ഒരുക്കിക്കൊടുത്തു.

പിന്നീടാണ് അത്ഭുതരോഗശാന്തികേന്ദ്രം പ്രവർത്തകരുടെ രംഗപ്രവേശം. പോട്ടയിലെ പി.ജെ.ആന്റണി എന്ന പ്രഭാഷകൻ ഒരു ദിവസം ബിന്നിയെ ഫോൺ ചെയ്തു. പനയ്ക്കലച്ചന്റെ അടുത്തുനിന്നു വിളിക്കുന്നു എന്നു പറഞ്ഞാണ് അയാൾ സംസാരിച്ചത്. ബിന്നിക്ക് ഒരു ജോലി ശരിയാക്കിക്കൊടുക്കാമെന്നും 3 മക്കളിൽ ഒരാൾ പോയാലും ബാക്കി 2പേർ ഇല്ലേ. അവരെയോർത്ത് കൂടുതൽ പ്രശ്നമൊന്നും ഉണ്ടാക്കരുതെന്നും അയാൾ ആവശ്യപ്പെട്ടു. യേശുവിനെ ഓർത്ത് ക്ഷമിക്കാനും ക്ഷമിച്ചു എന്നു പറഞ്ഞാൽ കേസിന്റെ കാര്യം പരിഹരിക്കാൻ സഹായിക്കാമെന്നും അയാൾ പറഞ്ഞത്രേ! ആ സംസാരത്തിൽ സഹായത്തെക്കാൾ ഒരു ഭീഷണിയുടെ സ്വരമുണ്ടോ? ബിന്നിക്ക് സംശയമായി. തന്റെ 2 മക്കൾ...! അവർക്കുകൂടി എന്തെങ്കിലും സംഭവിച്ചാൽ...! അത് ബിന്നിയെ വല്ലാതെ ഭയപ്പെടുത്തി. എങ്കിലും പരാതിയുമായി ബിന്നി മുന്നോട്ടു പോയി.

ലാബ് റിസൽട്ടിനെക്കുറിച്ചുള്ള സംശയം ചോദിക്കാൻ പൊലീസ് സ്റ്റേഷനിൽചെന്ന രക്ഷിതാക്കളോട് “കുട്ടിയുടെ സമ്മതത്തോടു കൂടിയാണ് കാര്യം നടന്നിട്ടുള്ളത്. ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെയാണ്. അതുകൊണ്ട് ശ്രീധരൻ തേറമ്പിൽ (ജീസാമോൾ ആക്ഷൻ കൗൺസിൽ ചെയർമാൻ) പോലുള്ളവരോട് പറഞ്ഞ് ഒച്ചയും ബഹളവും വെച്ച് നടന്നിട്ട് കാര്യമില്ല. ഞങ്ങൾ അന്വേഷിക്കാം. നിങ്ങളും അന്വേഷിക്ക്.” എന്നാണ് സർക്കിൾ ഇൻസ്പെക്ടർ ബിജു ഭാസ്ക്കർ പറഞ്ഞത്. വേലിതന്നെ വിളവുതിന്നുന്ന കാലത്ത് കൊലയാളിക്ക് കാവലായി പൊലീസ്!

വീട്ടുകാരുടെയും നാട്ടുകാരുടെയും അന്വേഷണത്തിൽ     കിട്ടിയ വിവരമനുസരിച്ച് നടന്ന സംഭവം ഇങ്ങനെയാണ്. മഠത്തിലെ അനാശാസ്യങ്ങൾ കാണുകയും മനസിലാക്കുകയും ചെയ്ത ജീസ തങ്ങൾക്ക് ഭീഷണിയാണെന്ന് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. കന്യാസ്ത്രീകൾ ആശുപത്രി ഡയറക്റ്റർ ഫാ. പോൾ പയ്യപ്പള്ളിയുമായി കൂടിയാലോചിച്ചു. ജീസമോളെക്കൂടി കീഴ്പ്പെടുത്തി തങ്ങളുടെ ചേരിയിലാക്കിയാൽ അവൾ നിശബ്ദയാകുമെന്നു തീരുമാനമായി. അതിനായി സാഹചര്യമൊരുക്കി. മഠത്തിലെയും ഹോസ്റ്റലിലെയും 'കോഴി'യായിരുന്ന ഫാ. പയ്യപ്പള്ളി ഇക്കാര്യത്തിൽ പരിണിതപ്രജ്ഞനുമാണ്! അവിടത്തെ പല കുട്ടികളും അയാളുടെയും 'ധ്യാനക്കുറുക്കന്മാരു'ടെയും ഇരകളായിരുന്നു.

നിർഭാഗ്യവശാൽ അന്ന് ജീസാമോൾ ഉറങ്ങിയിരുന്നില്ല. രാത്രി 11.30 ആയപ്പോഴും ഉറക്കമിളച്ചിരുന്ന് അവൾ പഠിക്കുകയായിരുന്നു. അവിടംവരെ കുട്ടികൾ കൊടുത്ത മൊഴിയിലെ കാര്യങ്ങൾ ശരിയാണ്.
കന്യാസ്ത്രീകൾ തുറന്നുകൊടുത്ത ഹോസ്റ്റലിൻ്റെ ഷട്ടറിലൂടെ അകത്തുകടന്ന ഫ.പോൾ പയ്യപ്പള്ളി പഠിച്ചുകൊണ്ടിരുന്ന ജീസയെ കടന്നു പിടിച്ചു. അവിടെയുള്ള മറ്റു കുട്ടികളെ ഉപയോഗിച്ചിരുന്ന ധൈര്യത്തിലാണ് അയാൾ അതിനു മുതിർന്നത്..(പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഭാഷ്യം ഇതിനു ബലം നൽകുന്നു) എന്നാൽ പയ്യപ്പള്ളി പ്രതീക്ഷിക്കാത്ത തരത്തിൽ ജീസമോൾ അതിശക്തമായി ചെറുത്തുനിന്നു. അയാളുടെ കണക്കുകൂട്ടലുകൾ പിഴച്ചു... അവിടത്തെ സാഹചര്യം അറിവുണ്ടായിരുന്ന ജീസാമോൾ കരുതലോടെയാണ് കഴിഞ്ഞിരുന്നത്. 60കിലോശരീരഭാരവും കായികശേഷിയുമുണ്ടായിരുന്ന ജീസമോൾക്ക് അതിനു കഴിയുമായിരുന്നു. അവൾ തന്റെ അടുത്തു കരുതിയിരുന്ന കത്തികൊണ്ട് പയ്യപ്പള്ളിയെ ആക്രമിച്ചു. പയ്യപ്പള്ളിയുടെ കൈയ്യിൽ മുറിവേറ്റു. ഫ.പയ്യപ്പള്ളിക്ക് വാതിൽ തുറന്നുകൊടുത്ത കന്യാസ്ത്രീകളും സഹായത്തിനായി ധ്യാനഗുരുവായ പട്ടക്കാരനും കാവൽ നിന്നിരുന്നു. അവർ ഓടിയെത്തി. ജീസയ്ക്ക് കീഴടങ്ങുകയല്ലാതെ രക്ഷയുണ്ടായിരുന്നില്ല. അതിനിടയിൽ മരണം സംഭവിച്ചു, കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നുവെങ്കിലും. കത്തികൊണ്ട് മുറിവേറ്റ പയ്യപ്പള്ളിയുടെ കയ്യിൽനിന്നും മുറിയിൽ വീണ രക്തം ജീസയുടെതാണെന്നു വരുത്തിത്തീർക്കാൻ ജീസയുടെ കൈയിൽ തൊലിപ്പുറത്ത് മുറിവുണ്ടാക്കി. (3 കൊല്ലം നേഴ്സിംഗ് പഠിച്ചവൾക്ക് കൈയ്യിലെ രക്തക്കുഴൽ ഏതെന്നോ എവിടെയെന്നോ എത്ര ആഴത്തിൽ മുറിക്കണമെന്നോ അറിയത്തില്ലെന്നാണോ!) പിന്നീട് അതു ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. അല്ലാതെ ജീസമോൾ തൂങ്ങിമരിച്ചിട്ടില്ല.

കുട്ടികൾ മുറിയിൽ പോകാതിരിക്കാനായി അതിരാവിലെ മോഡൽ പരീക്ഷ നടത്തി. രാത്രിയിൽത്തന്നെ ജീസ മരിച്ചു കഴിഞ്ഞിരുന്നതിനാൽ പരീക്ഷ എഴുതിയില്ല. അതിനാലാണ് മറ്റെല്ലാവരുടെയും ഉത്തരക്കടലാസുകൾ സ്ഥാപനത്തിൽ ഉള്ളപ്പോഴും ജീസയുടെ മാത്രം ഉത്തരക്കടലാസ് ഇല്ലാത്തത്. പക്ഷെ, കുട്ടികളെ ഭീഷണിപ്പെടുത്തി കഥയുണ്ടാക്കി. ട്യൂട്ടർ ലിന്റയെയും വശത്താക്കി. ഇതെല്ലാം ഒരുക്കാനായിട്ടാണ് മരണവിവരം പുറത്തുവിടാൻ വൈകിപ്പിച്ചത്.
ഭയന്നുപോയ കുട്ടികൾ ആരും സത്യം പറയാൻ വയ്യാതെ ഒളിച്ചോടുകയായിരുന്നു. പല കുട്ടികളുടെയും ട്യൂട്ടർമാരുടെയും വീടുകളിൽ ബിന്നിയും വീട്ടുകാരും പോയെങ്കിലും മാതാപിതാക്കളും ഭർതൃവീട്ടുകാരും അവരെ കാണാൻപോലും ബിന്നിയെ അനുവദിച്ചില്ല. യാദൃച്ഛികമായി ബിന്നിയുടെ മുന്നിൽ വന്നുപെട്ട കുട്ടികൾ മിണ്ടാൻ കൂട്ടാക്കാതെ ഓടിരക്ഷപെടുക ആയിരുന്നുവത്രെ!

മൃതസംസ്കാരം കഴിഞ്ഞ് ഒരു ദിവസം പള്ളിയിൽ പോയ ബിന്നിയോടൊപ്പം മോനുമുണ്ടായിരുന്നു. അന്ന് ജീസയുടെ സഹപാഠിയും സമീപവാസിയുമായ പ്രിൻസി എന്ന പെൺകുട്ടി ബൊക്കെയുമായി പള്ളിയിൽ വന്നിരുന്നു. പള്ളിയിൽ നിന്നിറങ്ങിയ പ്രിൻസി ബൊക്കെയുമായി സെമിത്തേരിയിലേക്ക് പോകുന്നതു കണ്ട് പുറകെ ചെന്ന് ബിന്നി ഇക്കാര്യം ചോദിച്ചെങ്കിലും വായ തുറക്കാൻപോലും അവൾ തയ്യാറായില്ല. ജീസയുടെ കല്ലറയിൽ ബൊക്കെവെച്ച് കരഞ്ഞുകൊണ്ട് അവൾ ഇറങ്ങി പോകുകയായിരുന്നു എന്നാണ് ബിന്നി പറഞ്ഞത്.

പിന്നീടൊരിക്കൽ ട്വിൻസിയെ (കതകിലും വരാന്തയിലും രക്തം കണ്ടതായി പറഞ്ഞ കുട്ടി) ടൗണിൽ ബസ് സ്റ്റോപ്പിൽ കണ്ട ബിന്നി സംസാരിക്കാനായി അവളുടെ അടുത്തേക്കു ചെല്ലുന്നതു കണ്ട അവൾ ഓട്ടോറിക്ഷയിൽക്കയറി അവിടെ നിന്നും രക്ഷപെട്ടു.

ട്യൂട്ടർ ലിന്റയെ കണ്ട് സംസാരിക്കണമെന്ന് ജീസയുടെ വീട്ടുകാർ നിർബന്ധം പിടിച്ചപ്പോൾ ഒടുവിൽ ഒരു ദിവസം കാണാമെന്ന് സമ്മതിച്ചു. ആന്റണി ചിറ്റാട്ടുകരയുമൊത്ത് മാതാപിതാക്കൾ സ്കൂളിലെത്തിയപ്പോൾ പ്രിൻസിപ്പൽ, സി. എലൈസ, ഫ.പോൾ ചിറ്റിലപ്പള്ളി, എന്നിവരെക്കൂടാതെ വക്കീൽ ഉൾപ്പെടെയുള്ളവരുടെ കാവലിലായിരുന്നു ലിന്റയെ കാണാൻ കഴിഞ്ഞത്. മാത്രമല്ല, ലിന്റയെ സംസാരിക്കാൻ അനുവദിക്കാതെ, വക്കീലും മറ്റുള്ളവരുമാണ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. ആന്റണി ചിറ്റാട്ടുകരയുടെ വീടിനടുത്താണ് ട്യൂട്ടർ ലിന്റയെ വിവാഹം ചെയ്തയച്ചത്. കൊലപാതകം മൂടിവെക്കാൻ കൂട്ടുനിന്ന അവരുടെ വീട്ടിൽ ബിന്നി ചെന്നപ്പോൾ വീട്ടുകാർ പറഞ്ഞത് സാൻജോസിലെ ഒരു കാര്യവും ചോദിക്കണ്ട, ഒന്നും പറയാനുമില്ല എന്നാണ്. ജീസയുടെ വീട്ടുകാർ ദാക്ഷിണ്യമില്ലാത്ത നിലപാടെടുത്ത് കേസു കൊടുത്തിരുന്നുവെങ്കിൽ ശിക്ഷാ കാലാവധി കഴിഞ്ഞേ ഇവരുടെയൊക്കെ മാംഗല്യസ്വപ്നം പൂവണിയുമായിരുന്നുള്ളു.

നിഷ്ക്കളങ്കയായ ഒരു പാവം പെൺകുട്ടിയുടെ മോഹങ്ങളും സ്വപ്നങ്ങളും പിച്ചിച്ചീന്തിയെറിഞ്ഞ് അവളുടെ അമ്മയ്ക്ക് തീരാദു:ഖവും സമ്മാനിച്ച കത്തോലിക്കാസഭയെന്ന മാഫിയാ സംഘത്തിലെ ഒരു പറ്റം മാംസദാഹികളെ രക്ഷിക്കാൻ നിയമസംവിധാനം സർവസന്നാഹവുമൊരുക്കി കൂട്ടുനിന്നത് അക്ഷന്തവ്യമായ പാതകമാണ്. ഈ മാഫിയാസംഘത്തിനു ചരമഗീതമെഴുതേണ്ട നാളുകൾ അതിക്രമിച്ചു. കന്യാസ്ത്രിമഠങ്ങളും അവരുടെ ആശുപത്രികളും ഇടിച്ചുനിരത്തി അവിടെ വാഴ നടുകതന്നെ വേണം.

എല്ലുമുറിയെ പണിയെടുത്ത് പോറ്റി വളർത്തിയ തൻ്റെ കുഞ്ഞിനുവേണ്ടി നെഞ്ചുപൊട്ടി നിലവിളിച്ച് പ്രാർഥിച്ചിട്ടും അതു കേൾക്കാതിരുന്ന ദൈവം, അവളുടെ ജീവനെടുക്കാൻ തൻ്റെ പ്രതിപുരുഷനെന്നവകാശപ്പെടുന്ന ഒരു മനുഷ്യമൃഗത്തെതന്നെ അയച്ചതിൽ മനംനൊന്ത്, ലാബ് റിപ്പോർട്ട് കിട്ടിയ ദിവസം ബിന്നി ആ ദൈവത്തെ തള്ളിക്കളഞ്ഞു. തൻ്റെ കണ്ണുകൾ മൂടിക്കെട്ടാൻ പൗരോഹിത്യം ഉപയോഗിച്ചിരുന്ന ബൈബിൾ അവർ വലിച്ചുകീറി തീയിലെറിഞ്ഞു. പുണ്യാത്മാക്കളുടെ ഫോട്ടോകൾ എറിഞ്ഞുടച്ച് പെരുവഴിയിൽ പ്രദർശിപ്പിച്ചു. അവരിന്ന് ദൈവവിശ്വാസിയല്ല.

കേസ് കോടതിയിലെത്തി. പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ വിചാരണയ്ക്കിടയിൽ ബോധ്യപ്പെട്ട കോടതി ആദ്യം ക്രൈംബ്രാഞ്ചിനെക്കൊണ്ടും പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ടും അന്വേഷിപ്പിച്ചു. സകലതും അട്ടിമറിക്കപ്പെട്ടു.

പിന്നീട് മാതാപിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് സി. ബി. ഐ. അന്വേഷണത്തിനു 2012ൽ കോടതി ഉത്തരവിട്ടെങ്കിലും അത് കോടതിതന്നെ റീകോൾ ചെയ്തു. അതെത്തുടർന്ന് 2013ൽ വീട്ടുകാർ ഈ കോടതി നടപടിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ കേസു കൊടുത്തു. 2014ൽ ഹൈക്കോടതി സി.ബി.ഐ.അന്വേഷണത്തിന് വീണ്ടും ഉത്തരവായി.

എന്നാൽ, അന്വേഷണത്തിൽ പാളിച്ചകളുണ്ടായിട്ടുങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ കേസ് ആത്മഹത്യയല്ലെന്ന് തെളിയിക്കാൻ കഴിയില്ല എന്ന ന്യായം പറഞ്ഞ് സിബിഐ കേസ് എഴുതിത്തള്ളി. പുനഃരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഡ്വ. രാംകുമാർ വഴി സമർപ്പിക്കപ്പെട്ട കേസ് 3 കൊല്ലമായി അവിടെ ഫയലിൽ ഉറങ്ങുന്നു.

ഇതിനിടയിൽ കേസന്വേഷണത്തിൽ വീഴ്ചവരുത്തി കേസ് അട്ടിമറിച്ച എസ്.ഐ. ഇ.എം.വിജയകുമാറിനെതിരെ ഡിപ്പാർട്ട്മെന്റൽ നടപടി ശുപാർശ ചെയ്ത് ചാവക്കാട് കോടതി ഉത്തരവായി. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച അയാൾ കോടതിയിൽനിന്നും സ്റ്റേ വാങ്ങിച്ച് കങ്കാണിപ്പണിയുമായി തുടർന്നും വിലസിയശേഷം 2010-ൽ റിട്ടയർ ചെയ്തു.
#Justice_delayed_is_Justice_denied എന്നാണല്ലോ ആപ്തവാക്യം. അതിനാൽ നമ്മുടെ കോടതികൾ നീതിനിഷേധകേന്ദ്രങ്ങളാകുന്നോ എന്ന് സാധാരണജനം സംശയിച്ചാൽ അതിനു മറുപടി കൊടുക്കാൻ ഇവിടത്തെ കോടതികൾ ബാധ്യസ്ഥമാണ്. പ്രത്യേകിച്ച് ഹൈക്കോടതി.

(ബിന്നിയിൽ നിന്നു കിട്ടിയരേഖകളും വിവരങ്ങളും വെച്ച് തയ്യാറാക്കിയതാണ് ഈ കുറിപ്പ്. ബിന്നിയുടെ ഭർത്താവ് ജോയി 2-5-2014ൽ ട്രെയിനിൽനിന്നുവീണ് മരിച്ചു. സമരം ശക്തമായതോടെ അദ്ദേഹത്തിനു പൊലീസിൽനിന്നും പള്ളിക്കാരിൽനിന്നും ഭീഷണി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അവയൊന്നും ആരോടും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഭയവും മാനസികസംഘർഷവും പ്രകടമായിരുന്നു. കേസിന്റെ കാര്യങ്ങൾ മൂടിവെക്കാനും സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതു നിരുത്സാഹപ്പെടുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു!)
കടപ്പാട്: ജോർജ്ജ് ജോസഫ് 

ജിസമോൾ ദേവസ്യ വധക്കേസ് - 4

ജിസമോൾ ദേവസ്യ വധക്കേസ് - 4
 കന്യാസ്ത്രീ പറഞ്ഞതു ശരിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പരാതി കൊടുക്കാൻ പാവറട്ടി പൊലീസ് സ്റ്റേഷനിൽ ചെന്ന ബിന്നിയോട് എസ്. ഐ., ജീസയുടെ മരണം എപ്പോഴാണറിഞ്ഞത്? എങ്ങനെയാണറിയിച്ചത്? ആരാണറിയിച്ചത്? എങ്ങനെ മരിച്ചെന്നാണറിഞ്ഞത്? തുടങ്ങിയ വിവരങ്ങൾ ചോദിച്ച് എഴുതിയെടുത്തു. “ഇത് നിങ്ങളുടെ അടുത്തുവന്ന് എഴുതിയെടുക്കേണ്ടതാണ്. എനിക്ക് സമയം കിട്ടിയില്ല. അതിനാലാണ് ഇപ്പോൾ ചോദിക്കുന്നത്... ഇതാരെയെങ്കിലും കാണിക്കാനോ കൊടുക്കാനോ അല്ല. എനിക്കൊന്നു പഠിക്കാൻ വേണ്ടിയാണ്.” എന്നിങ്ങനെ എസ്.ഐ പറഞ്ഞത്രേ! എത്ര ഉത്തരവാദിത്തബോധമുള്ള പൊലീസ് ഓഫീസർ! എഴുതിക്കഴിഞ്ഞ് ചുവട്ടിൽ ഒപ്പിട്ടുവാങ്ങുകയും ചെയ്തു! പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് യാതൊരു മുൻപരിചയവുമില്ലാത്ത ആ പാവം സ്ത്രീ പൊലീസ് പറഞ്ഞതെല്ലാം അനുസരിച്ചു...!

എന്നാൽ പിന്നീട് ഡി.വൈ.എസ്.പി ഉണ്ണിരാജനെ കണ്ട് പരാതി കൊടുക്കാൻ കുന്നംകുളത്തു ചെന്നപ്പോൾ, പാവറട്ടി എസ്.ഐ. തന്നോട് ചോദിച്ചെഴുതിയെടുത്ത് ഒപ്പിടീച്ച മൊഴി എടുത്തു കാണിച്ചുകൊടുത്തിട്ട് ഇതു നിങ്ങൾ പറഞ്ഞുകൊടുത്തതും ഒപ്പിട്ടതുമല്ലേ? എന്നു ബിന്നിയോട് അദ്ദേഹം ചോദിച്ചപ്പോൾ മാത്രമാണ് പാവറട്ടി എസ്.ഐ. തന്നെ സമർഥമായി കബളിപ്പിച്ചു എന്ന് ബിന്നിക്ക് മനസിലായത്. കന്യാസ്ത്രീകൾ പറഞ്ഞ കാര്യങ്ങൾ മാത്രമേ അന്ന് ബിന്നിക്ക് അറിയുമായിരുന്നുള്ളു. അതിനാൽത്തന്നെ പരാതിക്കാരിയുടെ മൊഴിയും സ്കൂൾ അധികൃതരുടെയും അവർ പറഞ്ഞു പഠിപ്പിച്ച സഹപാഠികളുടെ മൊഴിയും ഒന്നുതന്നെയായി! അങ്ങനെ ബിന്നിയുടെ പരാതിയിൽ കഴമ്പില്ലാതെയുമായി!! ഒരു സ്ത്രീയായിട്ടുകൂടി ഡി.ഐ.ജി. സന്ധ്യയും ഇതേ പല്ലവിതന്നെ പാടി! (നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന പരാതിയുടെ ഫലമായി എസ്. ഐ. വിജയകുമാറിനു തൃശൂർ എസ്.പി. പിന്നീട് കുറ്റാരോപണ മെമ്മോ കൊടുത്തു)


പോസ്റ്റുമോർട്ടം റിപ്പോർട്ടും കെമിക്കൽ ടെസ്റ്റ് റിപ്പോർട്ടും 3 മാസം കഴിഞ്ഞും കിട്ടാതായപ്പോൾ അതാവശ്യപ്പെട്ട് പാവറട്ടി എസ്. ഐ. യ്ക്ക് 14-3-06-ൽ രജിസ്റ്റേർഡ് കത്തയച്ചെങ്കിലും അതിനൊരു മറുപടിപോലും ലഭിച്ചില്ല. ‘വജൈനൽ സ്മീയർ’ ടെസ്റ്റ് നടത്തിയത് 12-6-06-ലാണ്. ടെസ്റ്റ് റിപ്പോർട്ട് വീട്ടുകാരുടെ കൈയ്യിൽ കിട്ടുന്നത് 21-6-06-ൽ മാത്രമാണ്. അപ്പോൾ മാത്രമാണ് സ്ഥാപനാധികൃതരുടെ ഒളിച്ചുകളികളും തങ്ങളുടെ സംശയങ്ങളും കൂട്ടിവായിക്കുന്നതിനു വീട്ടുകാർക്കു കഴിഞ്ഞത്.

1) ജീസമോളുടെ ശരീരത്തിൽ തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങൾ (നാവു കടിക്കുക, തുട മാന്തിപ്പാറിക്കുക, കണ്ണു തള്ളുക...) ഒന്നും കാണാനില്ലായിരുന്നു.
2) കട്ടിലിൽ സ്റ്റൂൾ മറിഞ്ഞുകിടന്നിരുന്നു എന്നാണ് ഷീബ പറയുന്നത്. എന്നാൽ സ്റ്റൂൾ മറിഞ്ഞിട്ടില്ലായിരുന്നു, ജീസയുടെ കാൽ വിരൽ സ്റ്റൂളിൽ മുട്ടിയിരുന്നു എന്നിങ്ങനെ നേരിൽക്കണ്ടതുപോലെയാണ് ചേറ്റുപുഴ പള്ളിവികാരി ഫ. തങ്കച്ചൻ ബിന്നിയോടു പറഞ്ഞത് (അദ്ദേഹത്തിന്റെ രണ്ടു ബന്ധുക്കൾ അന്ന് ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. കേസായതോടെ ഈ തങ്കച്ചൻ അയർലണ്ടിനു കടന്നു. പുറകെ പയ്യപ്പള്ളിയും!)
3) ആശുപത്രിയിൽനിന്നു നിലവിളിയും ബഹളവും കേട്ട് ഓടിച്ചെന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ജീസാമോളുടെ കഴുത്തിൽ ഗ്ലുക്കോസ് റ്റ്യൂബ് ചുറ്റിക്കിടക്കുന്നതു കണ്ടു. എന്നാൽ ഉടൻതന്നെ കന്യാസ്ത്രീകൾ അവരെ തള്ളിപ്പുറത്താക്കി വാതിലടച്ചു.
4)ഒരു നേഴ്സിംഗ് കുട്ടി രാത്രിയിൽ ഇവിടെ മരിച്ചിട്ടുണ്ടെന്ന് രാവിലെ 7 മണിക്ക് പള്ളിയിൽ പോയവർ പരസ്പരം പറഞ്ഞതായി അറിഞ്ഞു. എന്നിട്ടും സ്കൂൾ അധികൃതർ തൊട്ടടുത്തു താമസിക്കുന്ന ലോക്കൽ ഗാർഡിയനായ ആന്റണി ചിറ്റാട്ടുകരയെ(ബിന്നിയുടെ അമ്മാവൻ) അറിയിക്കുകയോ ജീസയുടെ വീട്ടുകാരെ ഫോൺ ചെയ്യുകയോ ചെയ്തില്ല. എത്രയും പെട്ടെന്നു വീട്ടുകാരെ അറിയിക്കുന്നതിനുപകരം, പ്രിൻസിപ്പൽത്തന്നെ കാറുമായിച്ചെന്ന് പള്ളിയിൽ കാത്തിരുന്ന് ബിന്നിയെ ‘കസ്റ്റഡിയിലെടുത്ത്’ കൊണ്ടുവരികയാണ് ചെയ്തത്.
5)എന്നാൽ, പാവറട്ടി സാൻജോസ് ആശുപത്രി നടത്തുന്ന ആരാധനമഠത്തിന്റെ ചേറ്റുപുഴയിലെ പ്രൊവിൻഷ്യാളിനെ രാവിലെ 9.30നു പാവറട്ടി മഠത്തിൽനിന്നും വിളിച്ച് വിവരം പറഞ്ഞിട്ടുമുണ്ട്. പക്ഷെ, പൊലീസ് റെക്കോർഡിൽ മരണസമയം രാവിലെ11.40 ആണ്!
6)ജീസമോളുടെ മരണദിവസം സാൻജോസ് ഹോസ്പിറ്റൽ ആൻഡ് നേഴ്സിംഗ് സ്കൂളിന്റെ ഡയറക്റ്റർ ഫ. പോൾ പയ്യപ്പള്ളിയെ അവിടെ കണ്ടിട്ടില്ല. അവിടെത്തന്നെയുണ്ടായിരുന്ന അയാൾ മുങ്ങിയിരുന്നു. എന്നാൽ, പിറ്റേ ദിവസം ജീസയുടെ വീടു സന്ദർശിച്ച പയ്യപ്പള്ളി കത്തനാരുടെ കൈയ്യിൽ മുറിവുണ്ടായിരുന്നത് ബിന്നി ശ്രദ്ധിച്ചിരുന്നു. അയാൾ കൈ മറയ്ക്കാൻ ശ്രമിക്കുന്നതുപോലെയും ബിന്നിക്ക് തോന്നിയിരുന്നു. (പക്ഷെ, അന്ന് അയാളെ സംശയിക്കാൻ കാരണമില്ലായിരുന്നു. സംശയമുണ്ടായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു എന്നാണ് ബിന്നി പറഞ്ഞത്)) മൂന്നാം ദിവസം നടന്ന ജീസയുടെ സംസ്കാരച്ചടങ്ങിനെത്തിയ പയ്യപ്പള്ളിയുടെ ഇടതുകൈയ്യിൽ ഒരു ബാൻഡേജ് ഉണ്ടായിരുന്നതായി ആളുകൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ ആളുകൾ ശ്രദ്ധിക്കുന്നു എന്നു മനസിലാക്കിയ അയാൾ കെട്ട് അഴിച്ചുമാറ്റിയ ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയതത്രേ! (നീരുള്ള ഇടതു കൈ ഉപയോഗിക്കാതെ വലതു കൈയിൽ പുസ്തകം പിടിച്ചിരിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്.)
7) റീ മോഡൽ പരീക്ഷയെഴുതിയെന്നു പറയപ്പെടുന്ന ജീസാമോളുടെ ഒഴികെ 17 പേരുടെയും ഉത്തക്കടലാസുകൾ ഉണ്ട്. പക്ഷെ, ജീസമോളുടെ ഉത്തരക്കടലാസ് ഫാ.പോൾ പയ്യപ്പള്ളിയെ ഏൽപ്പിച്ചെന്നും അതു നഷ്ടപ്പെട്ടുവെന്നും പറയുന്നു, അതുതന്നെ ടി പരീക്ഷ ജീസയുടെ മരണശേഷം നടത്തിയതാണെന്നതിനു തെളിവാണ്.
8) Waste Tankനു തീപിടിച്ച് ഫയർ ഫോഴ്സ് വന്നിരുന്നതായി പറഞ്ഞിരുന്നു. ആശുപത്രിയിലെ IP ബുക്ക് കാണാനില്ലെന്നും അറിയുന്നു.
9) ജീസയുടെ കൈയ്യിൽ എപ്പോഴും വാച്ചുകെട്ടിയിരുന്നു. ആ വാച്ചിന്റെ ചില്ല് പൊട്ടിയും സ്ട്രാപ്പ് മുറിഞ്ഞതുമായ നിലയിലാണ് വീട്ടുകാർക്ക് കിട്ടിയത്.
10) ബ്രേസിയറിന്റെ ഒരു വള്ളി പൊട്ടിയ നിലയിലാണ് കാണപ്പെട്ടത്.
11) ജീസമോൾ വീട്ടിൽനിന്നും രണ്ടു കത്തി കൊണ്ടുപോയിരുന്നു. അവ രണ്ടും തിരികെ കിട്ടിയില്ല. മുറിയിൽ മേശപ്പുത്തുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ഷാൾ മുറിച്ചതെന്നു പറയുന്നുണ്ട്.
12) തൂങ്ങി മരിക്കാനുപയോഗിച്ചെന്നു പറയപ്പെടുന്ന ഷാൾ മുറിച്ചിരിക്കുന്നത് ഫാനിന്റെ ലീഫിനു മുകളിൽ വെച്ചാണ്. 60 കിലോ ഭാരമുള്ള ജീസമോൾ തൂങ്ങി നിൽക്കുമ്പോൾ ഇതത്ര എളുപ്പമോ സ്വാഭാവികമോ അല്ല. ഈ ലിഗേച്ചർ മെറ്റീരിയൽ പോസ്റ്റ്മോർട്ടം സമയത്ത് പൊലീസ് ഹാജരാക്കിയിരുന്നില്ല. (പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാണുക) ലിഗേച്ചർ ടെസ്റ്റ് നടത്തിയാൽ മാത്രം മതി ആ വസ്ത്രം ഉപയോഗിച്ച് ഒരാൾ തൂങ്ങിയിട്ടുണ്ടോ എന്നറിയാൻ എന്നു ഐ.ജി. ശ്രീലേഖതന്നെ വനിതാ മാസികയിൽ അക്കാലത്ത് എഴുതിയിരുന്നു. എന്നാൽ ഈ കേസിൽ ആവർത്തിച്ച് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ലിഗേച്ചർ ടെസ്റ്റ് നടത്താൻ പൊലീസ് തയ്യാറായില്ല
13) ജീസാമോളുടെ ബ്ലഡ് ഗ്രൂപ്പ് O+ve ആണ്. (അമ്മ ബിന്നിയുടെയും വീട്ടിലെ മറ്റെല്ലാവരുടെയും രക്തഗ്രൂപ്പും O+ve ആണ്.) അവളെ ധരിപ്പിച്ച അടിവസ്ത്രത്തിൽ പുരണ്ടിരുന്ന രക്തക്കറ കാക്കനാടു ലാബിൽ പരിശോധിച്ചപ്പോൾ B+ve ആയിരുന്നു. എന്നാൽ കക്കനാടുകൊടുത്ത വസ്ത്രം മാറ്റി, DySP ബേബി വിനോദ് വീണ്ടും തിരുവനന്തപുരത്തും ഹൈദരബാദിലും ടെസ്റ്റിനു കൊടുത്ത് ബ്ലഡ് ഗ്രൂപ്പ് മാറ്റി O+ve ആക്കിയാണ് കോടതിയിൽ റിപ്പോർട്ട് കൊടുത്തത്!
14) പൊലീസോ വീട്ടുകാരോ എത്തുന്നതിനു മുൻപ് ജീസയുടെ മുറി കഴുകി വൃത്തിയാക്കി. അടുത്ത മുറിയുടെ കതകിലും വരാന്തയിലും ട്വിൻസി എന്ന കുട്ടി കണ്ട രക്തവും കഴുകിക്കളഞ്ഞിരുന്നു.
15) രക്തം, ബീജം ഇവ പിന്നീടും ടെസ്റ്റ് ചെയ്യുന്നതിനായി ഉണക്കി സൂക്ഷിക്കേണ്ടതാണ്. ഈ കേസിൽ അതുണ്ടായില്ല. മനപ്പൂർവം തെളിവ് നശിപ്പിക്കുകയായിരുന്നു.
16) സംശയനിവാരണത്തിനായി ക്രൈം ഡയറിയിലെ ഫോട്ടോസ് കാണണമെന്നാവശ്യപ്പെട്ട വീട്ടുകാരോട് സ്റ്റുഡിയോയിൽ നിന്നും കിട്ടുമെന്നു പറഞ്ഞ് കാണാൻ പൊലീസ് അനുവദിച്ചില്ല. അപ്പോൾത്തന്നെ സ്റ്റുഡിയോയിൽ ചെന്ന വിട്ടുകാരോട് അല്പം മുൻപ് പൊലീസ് വന്ന് നെഗറ്റീവ് വാങ്ങിക്കൊണ്ടുപോയതായി സ്റ്റുഡിയോക്കാരൻ പറഞ്ഞു.
17) ജീസയുടെ യോനിയിലും ധരിപ്പിച്ചിരുന്ന പാന്റീസിലും പുരുഷബീജമുണ്ടായിരുന്നു. അതായത് മരണത്തിനുതൊട്ടുമുൻപ് ലൈംഗികബന്ധം നടന്നു എന്നർഥം.(vaginal smear test result കാണുക)
18) അത്താഴത്തിനു കഴിച്ച ചോറ് ദഹിക്കാതെ ആമാശയത്തിൽ കാണപ്പെട്ടത് അത്താഴം കഴിച്ച് 3 മണിക്കൂറിനുള്ളിലാണ് മരണം നടന്നത് എന്നതിനു തെളിവാണ്. പക്ഷെ, പിറ്റേന്നു രാവിലെ 9.30വരെ മരണവിവരം മറച്ചുവെച്ചു!
19)കുട്ടികൾ സത്യം പറയാൻ ഭയപ്പെടുന്നു. ഒരു കുട്ടി പറഞ്ഞത് കാര്യങ്ങൾ തുറന്നു പറഞ്ഞാൽ അവരുടെ സെഷണൽ മാർക്ക് കുറയ്ക്കുമെന്നാണ്!
20) കേസ് കൊടുത്തെങ്കിലും കന്യാസ്ത്രീകളെയോ, കത്തനാമ്മാരെയോ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ല.
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ് 



ജിസമോൾ ദേവസ്യ വധക്കേസ് - 3

ജിസമോൾ ദേവസ്യ വധക്കേസ് - 3
മാസത്തിലെ മൂന്നാം ഞായറാഴ്ച വീട്ടുകാർക്ക് കുട്ടികളെ കാണാൻ അനുവാദമുണ്ട്. അതിൻപ്രകാരം ജീസയെക്കാണാൻ ബിന്നി ചെല്ലുമ്പോൾ ഗെയിറ്റിൽത്തന്നെ സി.എലൈസയും സി.എലിസബത്തും നിൽക്കുന്നുണ്ടായിരുന്നു. ബിന്നിയെ കണ്ടതേ സി എലൈസ ചോദിച്ചു, ”മകൾ ഇന്ന് അങ്ങോട്ടു വരുന്നില്ലേ? പിന്നെന്തിനാണ് ഇങ്ങോട്ടു വന്നത്?” ID Card ശരിയാക്കാൻ വരുമെന്ന് ബിന്നിക്ക് അറിയില്ലായിരുന്നു. ഇന്നു കാണാൻ നിന്നാൽ ജീസയെ വീട്ടിലേക്ക് വിടില്ലെന്നും ആ കോന്തത്തിക്ക് വീട്ടിലേക്ക് വിളിച്ചു പറഞ്ഞുകൂടായിരുന്നോ എന്നുമാണ് സി. എലൈസ പറഞ്ഞത്. ഒടുവിൽ ജീസയെക്കാണാതെതന്നെ ബിന്നി തിരിച്ചു പോന്നു.

നവംബർ 28നു വീട്ടിൽ വന്നശേഷം പിറ്റേന്ന് വൈകിട്ട് ജോയിയാണ് ജീസയെ സ്കൂളിൽ കൊണ്ടുവിട്ടത്. അതിനു ശേഷം ജീസ വീട്ടിലേക്ക് ഫോൺ വിളിച്ചിട്ടില്ല. അതിനാൽത്തന്നെ മോഡൽ പരീക്ഷയുടെ കാര്യം പറഞ്ഞിട്ടില്ല. സാധാരണ ഏതു പരീക്ഷ ഉണ്ടെങ്കിലും ജീസമോൾ അമ്മയെ വിളിച്ചു പ്രാർഥിക്കാൻ ആവശ്യപ്പെടുമായിരുന്നു. ഡിസം.12ന് അവസാന പരീക്ഷ ആരംഭിക്കുമെന്നു വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു; പ്രാർഥിക്കണമെന്നും. മാത്രമല്ല മോഡൽ എക്സാം കഴിഞ്ഞുവെന്നും പറഞ്ഞതാണ്. പിന്നെങ്ങനെ ഇപ്പോൾ ഇങ്ങനെയൊരു മോഡൽ പരീക്ഷ?

മോഡൽ പരീക്ഷയെഴുതിയ ജീസയുടെ കയ്യിൽനിന്നും പേപ്പർ പിടിച്ചെടുക്കുന്നത് തൊട്ടടുത്തിരുന്ന് പരീക്ഷയെഴുതിയ ഷീബ കണ്ടിട്ടില്ല. ജീസയുടെ ഉത്തരക്കടലാസ് ടീച്ചറുടെ കൈയ്യിലിരിക്കുന്നത് മാത്രമേ ആ കുട്ടി കണ്ടിട്ടുള്ളു. (മുൻപ് നടന്ന പരീക്ഷയുടെ കാര്യമാണത്.) അതിനാൽത്തന്നെ ഷീബ പറഞ്ഞു, “ജീസയ്ക്കെന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം.” ജീസയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയും റൂംമേറ്റുമായ സിമ്പിൾ-ഉം ഇതുതന്നെ പറയുന്നു- “ജീസയ്ക്കെന്തു സംഭവിച്ചുവെന്ന് എനിക്കും അറിയണം.” (ഈ സിമ്പിൾതന്നെ ജീസ 5/12/05ലെ മോഡൽ പരീക്ഷയ്ക്ക് പങ്കെടുത്തെന്നു പൊലീസിൽ കള്ളമൊഴികൊടുത്തുകൊണ്ട് ഉറ്റ കൂട്ടുകാരിയെ ഒറ്റിക്കൊടുത്തു. പക്ഷെ, അവളുടെ വാക്കുകൾതന്നെ അവളെ ഒറ്റിക്കൊടുത്തുകൊണ്ട് ഈ കേസിലെ മറ്റൊരു നിർണ്ണായക തെളിവായി മാറി എന്നത് കാവ്യനീതി. തലേദിവസം ധരിച്ചുകൊണ്ടു കിടന്നുറങ്ങിയ വയലറ്റു ചുരിദാറുമിട്ടാണ് രാവിലെ പള്ളിയിൽ പോയതെന്നും ആ ചുരിദാറുതന്നെ ധരിച്ചാണ് ജീസ പരീക്ഷ എഴുതിയശേഷം തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടതെന്നും പറയുകവഴി ജീസ തലേദിവസം രാത്രിയിൽതന്നെ കൊല്ലപ്പെട്ടു എന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കുകയാണ് സിമ്പിൾ ചെയ്തത്.) ഇതുതന്നെയാണ് ബിന്നിയും വീട്ടുകാരും നാട്ടുകാരും ചോദിക്കുന്നത്. ചോദ്യങ്ങൾ അനവധിയാണ്... പക്ഷെ, ഉത്തരങ്ങൾ മാത്രം അവധിയിലാണ്.

നവം.28മുതൽ 30വരെയും ഡിസം.1മുതൽ 3വരെയും കുട്ടികൾക്ക് അവിടെ ധ്യാനം നടന്നിരുന്നതായി അറിയുന്നു. (എന്താണ് ജനിക്കുമ്പോൾ മുതൽ പിടിവിടാതെ പുറകെ കൂടുന്ന നിങ്ങൾ പരിശീലിപ്പിച്ച ഈ കുട്ടികളെല്ലാം ഇത്ര പിഴച്ചവരാണോ? നിരന്തരം ഇത്രയേറെ ധ്യാനവും കൗൺസിലിങ്ങും! പുരോഹിതർ ധ്യാനിപ്പിക്കുകയും കൗൺസിലിംഗ് നടത്തുകയും ചെയ്താൽ മാത്രമേ പെൺകുട്ടികൾ നേരെയവുകയുള്ളോ? അങ്ങനെ ആവശ്യമുള്ളവർ നിങ്ങളെ സമീപിക്കില്ലേ? എന്തിനാ പാവപ്പെട്ട പെൺകുട്ടികളുടെ മുതുകിൽക്കയറുന്നത്? കത്തോലിക്കാ പുരോഹിതരേ, നിങ്ങളുടെ ഈ ഇരയെ കണ്ടെത്തൽ പരിപാടി അവസാനിപ്പിക്കേണ്ട സമയം വൈകിയിരിക്കുന്നു. അല്ലെങ്കിൽ നട്ടെല്ലിനും തണ്ടെല്ലിനും ബലമുള്ള മാതാപിതാക്കൾ നിങ്ങൾക്ക് കൈവെപ്പുശുശ്രൂഷ നടത്തും.)

ജീസയുടെ മരണശേഷം അവളുടെ ബൈബിളിൽനിന്നും ഒരു കത്ത് കണ്ടുകിട്ടിയിരുന്നു. അതിൽ രേഖപ്പെടുത്തിയിരുന്നതിൽനിന്നാണ് ഈ ധ്യാനവിവരം ബിന്നി അറിയുന്നത്. ഒരു നിഷ്ക്കളങ്കയായ പെൺകുട്ടിയുടെ മാനസിക വ്യാപാരവും പ്രതീക്ഷയുടെ പ്രകാശവും ആ കത്തിൽ ദർശിക്കാം. “ഈ കത്തെഴുതിയ തന്റെ മോൾ ആത്മഹത്യ ചെയ്യുമോ... നിങ്ങൾ പറയൂ.. ഇല്ല, ഒരിക്കലുമില്ല.” ഹൃദയം നുറുങ്ങി ആ അമ്മ പറയുന്നു. “അവർ, ആ പിഴച്ച കന്യാസ്ത്രികൾ എന്റെ കുഞ്ഞിനെ കൊന്നതാണ്. അല്ലെങ്കിൽ കൊല്ലിച്ചതാണ്. അത് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി... വൈകിപ്പോയി!” ബിന്നി തേങ്ങുകയാണ്.

പാവറട്ടിയിലുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞതിൻപ്രകാരം ഗ്ലൂക്കോസ് കയറ്റാനുപയോഗിക്കുന്ന റ്റ്യൂബ് കഴുത്തിൽ ചുറ്റിക്കിടക്കുന്ന നിലയിലാണ് ബഹളംകേട്ട് ആദ്യം ഓടിച്ചെന്ന അവർ ജീസയെ മുറിയിൽക്കണ്ടത്. എന്നാൽ പെട്ടെന്ന് അവരെ പുറത്താക്കി കതകടച്ചെന്നും പിന്നീട് ആരെയും അകത്തു കയറ്റിയില്ലെന്നും ബോഡി കാണിച്ചില്ലെന്നും അയാൾ പറയുന്നു.

ബിന്നിയുടെ വീട്ടുകാർ ജീസയുടെ മുറി കാണുമ്പോൾ ആ മുറി കഴുകി വൃത്തിയാക്കിയിരുന്നു. ജീസമോളെ കുളിപ്പിച്ച് ധരിച്ചിരുന്ന ചുരിദാർ മാറ്റി നൈറ്റിയാണ് ധരിപ്പിച്ചിരുന്നത്. ജീസയ്ക്ക് നൈറ്റി ഉണ്ടായിരുന്നില്ല. (അവിടത്തെ സാഹചര്യത്തിൽ അതത്ര സുരക്ഷിതവസ്ത്രമായി തോന്നാതിരുന്നതിനാലാണ് അങ്ങനെ ചെയ്തത്.) അവളുടെതല്ലാത്ത ഒരു നീല പാന്റീസ് ധരിപ്പിച്ചിരുന്നു. അടിവസ്ത്രമുൾപ്പെടെ മറ്റിയതിനു കാരണം ചോദിച്ചപ്പോൾ ജീസ വിസർജ്ജിച്ചതിനാൽ ആകെ വൃത്തികേടായി എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞത്. അങ്ങനെ ആണെങ്കിൽത്തന്നെ, തൂങ്ങി മരിച്ചനിലയിൽക്കാണപ്പെട്ട ഒരു പെൺകുട്ടിയുടെ മരണം ആത്മഹത്യ എന്നു ഉറപ്പാക്കുന്നതിനു മുൻപ് ഇത്തരത്തിൽ ചെയ്താൽ വിവാദമാകുമെന്നും നിയമപ്രകാരം അതു ശരിയല്ലെന്നും അറിവില്ലാത്തവരാണോ ആശുപത്രിയും നേഴ്സിംഗ് സ്ക്കൂളും നടത്തുന്നത്? ഫാനിൽ കെട്ടിത്തൂങ്ങാനുപയോഗിച്ചെന്നു പറയുന്ന ഷാളിന് അതിനാവശ്യമായ നീളമുള്ളതായിരുന്നില്ല. ചുരിദാറിന്റെ ബോട്ടം കെട്ടുവാൻപോലും തങ്ങൾ സഹായിക്കണമായിരുന്നു എന്നു കൂട്ടുകാരികളായ കുട്ടികൾ പറയുന്നു. ആ ജീസ എങ്ങനെ ഫാനിൽ കെട്ടിത്തൂങ്ങി? അപ്പെൻഡിസൈറ്റിസിന്റെ ഓപ്പറേഷനുവേണ്ടി ഇൻജക്ഷൻ കൊടുത്തപ്പോൾ വേണ്ട ചേച്ചി ഗുളിക തന്നാൽ മതി എന്നു പറഞ്ഞു കരഞ്ഞ ജീസമോൾ, കൈത്തണ്ടയിൽ രണ്ടിടത്തു മുറിച്ചതെങ്ങനെ? അതിനുശേഷം ആ വേദന സഹിച്ച് എങ്ങനെ കെട്ടിത്തൂങ്ങി?

ഷാൾ മുറിച്ച് ജീസയെ താഴെയിറക്കുമ്പോൾ അനക്കമില്ലായിരുന്നെന്നു ബോഡി കണ്ട ഷീബ പറയുന്നു. എന്നാൽ അനക്കമുണ്ടായിരുന്നെന്നും ശ്വാസം വലിക്കുന്നുണ്ടായിരുന്നെന്നും എസ്.ഐ. വിജയകുമാർ പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ടു മികച്ച മറ്റൊരു ആശുപത്രിയിൽ ജീസയെ കൊണ്ടുപോയില്ല? ജീസയ്ക്ക് ആ ദിവസങ്ങളിൽ പീരിയ്ഡ് ആയിരുന്നില്ല. ജീസയുടെ ബെഡ് ഷീറ്റെല്ലാം കഴുകിയാണ് ബിന്നിക്ക് ലഭിച്ചത്. എന്നാൽ, ബെഡ് കവറിൽ പുതിയ രക്തക്കറപോലെ എന്തോ കാണപ്പെടുന്നുണ്ട്. അത് എവിടെനിന്ന്? ജീസ താമസിച്ചിരുന്ന മുറിക്ക് അകത്തുനിന്നും പൂട്ടാവുന്ന കുറ്റിയോ കൊളുത്തോ ഇല്ല. (കുട്ടികളുടെ മുറികൾക്കൊന്നിനും അതില്ല) എന്തുകൊണ്ട്?

ജീസയുടെ മുറിയുടെ അടുത്ത റൂമിൽ ട്വിൻസി എന്ന കുട്ടിയിരുന്നു പഠിക്കുന്നുണ്ടായിരുന്നെന്നും ആ റൂമിന്റെ വാതിലിൽ ആരോ വന്നു തള്ളിയതായും പെട്ടെന്ന് അടച്ചിട്ടു പോയതായും പറയുന്നു. ട്വിൻസി പുറത്തു വന്ന് നോക്കിയെങ്കിലും ആരെയും കണ്ടില്ലെന്നും തള്ളിയ ഭാഗത്ത് കതകിൽ കൈപ്പത്തിയുടെ ആകൃതിയിൽ രക്തം പുരണ്ടിരുന്നു എന്നും വരാന്തയിൽ രക്തത്തുള്ളികൾ കാണപ്പെട്ടിരുന്നു എന്നും അറിയുന്നു. അവയും ഉടനെതന്നെ കഴുകി വൃത്തിയാക്കിയിരുന്നു!

രാവിലെ 8.30നു മോഡൽ പരീക്ഷ തുടങ്ങിയെന്നോ ജീസയെ കോപ്പിയടിച്ച് പിടിച്ചുവെന്നോ അതിനാൽ അവളെ പരീക്ഷ എഴുതിക്കുന്നില്ലെന്ന വിവരമോ ഒന്നും ഈ കന്യാസ്ത്രീകൾ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടില്ല.

ധ്യാനത്തിന്റെ ഭാഗമായി നടന്ന കൗൺസിലിങ്ങിൽ(!), പ്രോജക്റ്റ് എഴുതിത്തീർത്ത് പ്രിൻസിപ്പലിനെ കാണിക്കാത്തതിലുള്ള പേടി ജീസാമോൾ പങ്കുവെച്ചിരുന്നുവത്രേ! അതിൽ പേടിക്കാനൊന്നുമില്ല മോൾ ധൈര്യമായി പ്രിൻസിപ്പലിനെക്കണ്ടു സംസാരിച്ചാൽ മതി. സിസ്റ്റർ വഴക്കൊന്നും പറയില്ല എന്നു ആ വൈദികൻ ധൈര്യം പകർന്നെന്നും പറയപ്പെടുന്നു. അതനുസരിച്ച് സിസ്റ്ററോട് അക്കാര്യം പറഞ്ഞപ്പോൾ സിസ്റ്റർ ഒന്നും പറഞ്ഞില്ലെന്നു കൂട്ടുകാരികളോട് സന്തോഷത്തോടെ ജീസ പറഞ്ഞതായും പറയപ്പെടുന്നു.

തലേദിവസം രാത്രി 11.30 വരെ ജീസ ഇരുന്നു പഠിക്കുന്നുണ്ടായിരുന്നതായി കുട്ടികൾ പറയുന്നു. അന്നു രാവിലെ 3 മണിക്ക് വീണ്ടും എഴുന്നേറ്റു പഠിക്കാനായി അടുത്ത ബെഡ്ഡിലെ കുട്ടിയായ സിമ്പിൾ-നെ വിളിച്ചെങ്കിലും അവൾ ഉറക്കം വരുന്നെന്നു പറഞ്ഞ് എഴുന്നേൽക്കാതിരുന്നതിനാൽ ജീസയും അവളുടെ കൂടെക്കിടന്ന് വീണ്ടും ഉറങ്ങിയതായും രാവിലെ എഴുന്നേറ്റ് 2 പേരുംകൂടി പള്ളിയിൽ പോയി വന്നെന്നും പറയുന്നു. അതിനുശേഷം ജീസ ഒരു സിസ്റ്ററെ കാണാനായി നിൽക്കുന്നുണ്ടായിരുന്നെന്നും പിന്നീട് പരീക്ഷയ്ക്കു വന്നതായും സിമ്പിൾ പറയുന്നു.

ജീസയുടെ മരണമറിഞ്ഞ് ആശുപത്രിയിലെത്തിയ ബിന്നിയുടെ അനിയത്തിയോട് ഒരു കന്യാസ്ത്രീ പറഞ്ഞത് “ഈ കുട്ടിയുടെ കാര്യം ഇനി ആരു ചെയ്യും? അപ്പനും അമ്മയ്ക്കും കഴിവില്ലല്ലോ. പൊലീസിൽനിന്നും കാര്യങ്ങൾ നടന്നു കിട്ടാൻ കുറെ ചെയ്യാനുണ്ട്.” അതെ, അതായിരുന്നു വിശുദ്ധ കൊലപാതകികളുടെ ധൈര്യം! മാതാപിതാക്കൾ പാവപ്പെട്ടവരാണ്!
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ്


ജിസമോൾ ദേവസ്യ വധക്കേസ് - 2

ജിസമോൾ ദേവസ്യ വധക്കേസ് - 2
ഇതിനിടയിൽ ബിന്നി പ്രിൻസിപ്പലിനെ പലതവണ കണ്ട് ജിസയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. അപ്പോഴൊക്കെ വ്യത്യസ്തരീതിയിലാണ് സംഭവത്തെക്കുറിച്ച് അവർ പറഞ്ഞത്. ചേറ്റുപുഴ പള്ളിയിൽവെച്ച് കണ്ടപ്പോൾ ദന്തഡോക്ടറെക്കാണാൻ പോയിട്ട് വൈകി വന്നു എന്ന് പറഞ്ഞ അവർ മൂന്നാം ദിവസം വീട്ടിൽ വന്നപ്പോൾ പറഞ്ഞത് അച്ചനെക്കാണാൻ പുറത്തുപോയിട്ട് വേഗം തിരിച്ചുവന്ന താൻ ഓഫീസിലുണ്ടായിരുന്നു എന്നാണ്. മൂന്നാം തവണ ഓഫീസിൽ ചെന്നു കാണുമ്പോൾ പറഞ്ഞത് അവരുടെ ബെഡ് റൂമിലെ ബാത്ത് റൂമിൽ ഇരിക്കുമ്പോൾ മുകളിൽനിന്നും കരച്ചിൽകേട്ട് അവിടേക്ക് ഓടിച്ചെല്ലുകയായിരുന്നു എന്നുമാണ്. ജീസയുടെ കൂട്ടുകാരികളായ കുട്ടികളോട് ഒറ്റയ്ക്കു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രിൻസിപ്പൽ സി. മോഡസ്റ്റാ SABS അതനുവദിച്ചില്ല. ജീസയുടെ മരണശേഷം തുടക്കം മുതൽ കന്യാസ്ത്രീകളുടെയും പൊലീസിന്റെയും ഇടപെടലിൽ ഉണ്ടായിരുന്ന സംശയം ബലപ്പെട്ട മാതാപിതാക്കൾ 2006 ജനുവരി 7നു ഡിഐജിയ്ക്ക് പരാതി നൽകിയിരുന്നു.

പരീക്ഷ നടന്ന ദിവസം പ്രിൻസിപ്പൽ സി.മോഡസ്റ്റതന്നെയാണ് ചോദ്യങ്ങൾ പറഞ്ഞുകൊടുത്തത് എന്നു കുട്ടികൾ പറയുന്നു. പ്രൈമറി ക്ലാസുകളിലേതുപോലെ ചോദ്യങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നത്രേ! മുൻപ് മോഡൽ പരീക്ഷയ്ക്ക് അച്ചടിച്ച ചോദ്യമായിരുന്നു. ചോദ്യങ്ങൾ പറഞ്ഞുകൊടുത്തശേഷം സി.മോഡസ്റ്റാ പുറത്തുപോയെന്നും ട്യൂട്ടർ ലിന്റയാണ് തുടർന്ന് സൂപ്പർവിഷൻ നടത്തിയതെന്നുമാണ് കുട്ടികൾ പറയുന്നത്. ജീസയെ കോപ്പിയടിച്ചു പിടിച്ചശേഷം ലിന്റ ജീസയെ കൂട്ടിക്കൊണ്ട് പുറത്തുപോയതായും ജീസയും ലിന്റയും ഓഫീസ് റൂമിനു മുൻപിൽ സംസാരിച്ചുകൊണ്ടു നിൽക്കുന്നത് കണ്ടതായും ജിസ്ന എന്ന കുട്ടി പറയുന്നു. അതിനുശേഷം മറ്റൊരു ട്യൂട്ടറായ മിനി സൂപ്പർവിഷനായി ക്ലാസിൽ എത്തിയതായും ജിസ്ന പറയുന്നു. ( ജിസ്ന സി. എലൈസയുടെ ബന്ധുവാണ്, ഫ.പോൾ പയ്യപ്പള്ളിക്ക് വേണ്ടപ്പെട്ടവളുമാണ്!) അത്രയും സമയം അധ്യാപകരുടെ സാന്നിധ്യമില്ലാതെ പരീക്ഷ എഴുതിക്കൊണ്ടിരുന്ന കുട്ടികളെ ലിന്റയ്ക്ക് സംശയമില്ലായിരുന്നുപോലും!


ട്യൂട്ടർ ലിന്റ പറയുന്നത്, എഴുതിക്കൊണ്ടുവന്ന കടലാസ് ഉത്തരക്കടലാസിന്റെ കൂടെ പിൻ ചെയ്തു വെക്കാനായിരുന്നു ജീസമോൾ ശ്രമിച്ചതെന്നാണ്. എന്നാൽ പ്രിൻസിപ്പൽ പറഞ്ഞത് ആ കടലാസിൽ താൻ കൊടുത്ത ചോദ്യത്തിന്റെ ഉത്തരമായിരുന്നില്ലെന്നാണ്. ചോദ്യം മാറ്റിയിട്ടിരുന്നു എന്നും അവർ പറയുന്നു. കോപ്പിയടിച്ചെന്നു പറയുന്ന പേപ്പർ കാണണമെന്നു പറഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിലാണെന്നും പ്രിസിപ്പൽ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽച്ചെന്ന് ചോദിച്ചപ്പോൾ ഒരു വശം മാത്രമെഴുതിയ രണ്ടു കടലാസാണ് എസ്.ഐ. വിജയകുമാർ കാണിച്ചതെന്ന് ബിന്നി പറയുന്നു. പക്ഷെ, വായിക്കാൻ അയാൾ അനുവദിച്ചില്ല. നോക്കാൻ ശ്രമിച്ചപ്പോൾത്തന്നെ വായിക്കേണ്ട എന്നു പറഞ്ഞ് അയാളുടെ തലയ്ക്കു പുറകിൽ മാറ്റിപ്പിടിച്ചു എന്നാണ് ബിന്നി പറയുന്നത്. പിന്നീട് CI ബിജു ഭാസ്കർ, DySP എന്നിവരെ കണ്ട് കോപ്പിയടിച്ച കടലാസ് ആവശ്യപ്പെട്ടപ്പോൾ 7-8 ഷീറ്റ് പഴയ പേപ്പർ ആയിരുന്നു ബിന്നിയെ കാണിച്ചത്. അത് ജീസമോളുടെ പേപ്പർ ആയിരുന്നില്ലെന്ന് ബിന്നി പറയുന്നു. ഇക്കാര്യം പൊലീസിനോടു പറഞ്ഞപ്പോൾ സ്കൂളിൽനിന്നും ഇതാണ് ലഭിച്ചതെന്നാണ് അവർ പറഞ്ഞത്. ഇക്കാര്യം പ്രിൻസിപ്പലിനോടു ചോദിച്ചപ്പോൾ ആ പേപ്പർതന്നെയാണ് ജീസമോളുടെ ഉത്തക്കടലാസെന്നാണ് സി.മോഡസ്റ്റ പറഞ്ഞതത്രേ! പിന്നീട് പറഞ്ഞത് ഉത്തരക്കടലാസ് പയ്യപ്പള്ളിയച്ചനെ ഏൽപ്പിച്ചു. അച്ചന്റെ കൈയ്യിൽനിന്നും നഷ്ടപ്പെട്ടുപോയെന്നും! (20കുട്ടികളുടെ ബാച്ചിൽ പരീക്ഷയെഴുതിയ 18 കുട്ടികളിൽ ജീസയുടെ ഒഴികെ മറ്റു 17 കുട്ടികളുടെയും ഉത്തരക്കടലാസ് അവരുടെ പക്കലുണ്ടുതാനും!)

സ്കൂളിൽ +2വിനുൾപ്പെടെ 50ശതമാനത്തിനു മുകളിൽ മാർക്കാണ് ജീസയ്ക്ക് കിട്ടിയിരുന്നത്. ഒരു ക്ലാസിലും ജീസ തോറ്റിരുന്നില്ല. ഇതിനു മുൻപ് ഒരിക്കലും കോപ്പിയടിക്കുകയോ എന്തെങ്കിലും കള്ളത്തരം കാണിക്കുകയോ ചെയ്തിട്ടില്ലെന്നു അമ്മ ബിന്നി പറയുന്നു.
ജീസയും ലിന്റയും സംസാരിച്ചുകൊണ്ടു നിന്നതിനുശേഷം ജീസ മുകൾനിലയിലെ തന്റെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടെന്ന് ജിസ്ന പറഞ്ഞതായി പറയപ്പെടുന്നു. കുറച്ചു കഴിഞ്ഞ് മുകളിലേക്ക് പോകാൻ തുടങ്ങിയ ജിസ്നയെ പ്രിൻസിപ്പൽ തിരിച്ചു വിളിച്ച് മുറ്റത്തെ പുല്ലു പറിക്കുന്ന ജോലി ഏൽപ്പിച്ചുവെന്നും പിന്നീട് വീണ്ടും പോകാനൊരുങ്ങിയപ്പോഴും ഇത്തരത്തിൽ ആവർത്തിച്ചുവെന്നും!

രണ്ടു മാസം മുൻപ് ഉറക്കത്തിൽ ജീസമോളുടെ കൈയ്യിൽ എലി മാന്തിയിരുന്നു. ബിന്നി ഫോൺ വിളിച്ച് സംസാരിച്ചപ്പോൾ ഇക്കാര്യവും ജീസമോൾ അമ്മയോടു പറഞ്ഞു. സിസ്റ്ററോട് ഇക്കാര്യം പറഞ്ഞില്ലേ? എന്തു പറഞ്ഞു എന്നു ബിന്നി ചോദിച്ചപ്പോൾ “ഇവിടെ ഇതു പതിവാണ്. പറഞ്ഞിട്ടൊന്നും കാര്യമില്ല.” എന്നാണത്രേ ജീസമോൾ പറഞ്ഞത്. ബിന്നി പ്രിൻസിപ്പലിനെ വിളിച്ചു ഇക്കാര്യം പറയുകയും ജീസമോളെ നല്ലതുപോലെ നോക്കണം. വേണ്ടതു ചെയ്യണം എന്നാവശ്യപ്പെടുകയും ചെയ്തത് സിസ്റ്റർക്ക് ഇഷ്ടമായില്ല. അവർ ദേഷ്യപ്പെട്ട് “ഇവിടെ നിൽക്കുന്ന കുട്ടി ഇവിടെയല്ലേ പറയേണ്ടത്. ഉടനെ വീട്ടിലേക്ക് വിളിച്ചുപറയുകയാണോ വേണ്ടത്? കുട്ടിയെ നോക്കില്ല” എന്നു പറഞ്ഞ് ഫോൺ കട്ടു ചെയ്യുകയും ചെയ്തു എന്നു ബിന്നി പറയുന്നു.

പിന്നീട് ജീസമോൾക്ക് പാസ്പോർട്ടെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടി SSLC സർട്ടിഫിക്കറ്റ് മേടിക്കാനായി ബിന്നി ചെന്നപ്പോൾ പ്രിൻസിപ്പൽ സി.മോഡസ്റ്റ വളരെ മോശമായാണ് ജീസയെക്കുറിച്ച് സംസാരിച്ചത്. “മകൾ ബ്യൂട്ടി പാർലറിൽ നിന്നിറങ്ങി വരുന്നപോലാണല്ലോ നടക്കുന്നത്! ഇവളെങ്ങനെ ഫോറിനിൽ പോയി ജോലി ചെയ്യും...?” എന്നൊക്കെയാണത്രേ പറഞ്ഞത്. (ബിന്നിയുടെ 4 സഹോദരങ്ങൾ ഓസ്റ്റ്രിയയിൽ ജോലിചെയ്യുന്നുണ്ട്. അവരുടെകൂടെ പോകാനൊരുങ്ങിയിരിക്കയായിരുന്നു ജീസമോൾ.)

ബിന്നി പറയുന്നു-“എന്റെ ജീസമോൾ കോപ്പിയടിക്കില്ല. അവൾ എന്നെയും സഹോദരങ്ങളെയും വീട്ടുകാരെയും ഉപേക്ഷിച്ച് മരിക്കാൻ തയ്യാറാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞങ്ങൾക്കിടയിൽ അത്രയേറെ സ്നേഹമായിരുന്നു. പോരെങ്കിൽ കോഴ്സ് തീരാൻ 12 ദിവസങ്ങൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ഏഴാം ദിവസം അവസാനപരീക്ഷ നടക്കാനിരിക്കയുമായിരുന്നു. അവൾ മരിച്ചതല്ല. കൊന്നതാണ്.

അവളെ ഒന്നാം വർഷവും രണ്ടാം വർഷവും പഠിപ്പിച്ചിരുന്ന ഒരു മിസ് ഇപ്പോൾ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. അവരെ വിളിച്ച് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ജീസയ്ക്ക് കോപ്പിയടിക്കേണ്ട കാര്യമില്ല. അവരവിടെ പഠിപ്പിച്ചിരുന്നപ്പോൾ നന്നായി പഠിക്കുകയും നന്നായി പെരുമാറുകയും ചെയ്തിരുന്ന കുട്ടിയായിരുന്നു അവൾ. കോപ്പിയടിക്കാതെതന്നെ അവൾക്ക് ജയിക്കാൻ കഴിയും. മാത്രമല്ല ഇതു മോഡൽ പരീക്ഷയല്ലേ? റിസൽട്ടിനെ ബാധിക്കുന്നതല്ലല്ലോ! എന്നാണ്.

ജീസ മരിക്കുന്നതിനു കുറച്ചുനാൾമുൻപ് വീട്ടിൽ വന്നപ്പോൾ അവിടത്തെ മോശം സാഹചര്യങ്ങൾ സൂചിപ്പിച്ചിരുന്നു. “അമ്മച്ചീ, അവിടത്തെ സിസ്റ്റേഴ്സ് തമ്മിൽ ഭയങ്കര പോരും വഴക്കുമാണ്. അവർ തമ്മിൽ പറയുന്ന ഭാഷ കേൾക്കാൻ കൊള്ളാത്തതാണ്. അങ്ങനെയാണ് അവിടത്തെ ഒരു സിസ്റ്റർ മരിച്ചത്. അതെങ്ങനെയെന്ന് അമ്മച്ചിക്കറിയാമോ?” തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ബിന്നി, ജീസമോളെ തടഞ്ഞുകൊണ്ടു, പറഞ്ഞു, “ആ വക കാര്യങ്ങൾ നീ അന്വേഷിക്കണ്ട. മൂന്നു വർഷത്തെ പഠനം കഴിഞ്ഞ് തിരികെ പോരേണ്ടവളാണ് നീ. ആ നീ മര്യാദയ്ക്ക് പഠിച്ചാൽ മതി. ഇതൊന്നും തിരക്കാൻ പോകണ്ട.’’ എന്നാണ് പറഞ്ഞത്. “അതു തെറ്റായിപ്പോയെന്നു ഇപ്പോൾ തോന്നുന്നു. എല്ലാം അറിഞ്ഞിരിക്കേണ്ടതായിരുന്നു. എന്റെ മകൾ കന്യാസ്ത്രീകളുടെ എന്തോ കള്ളത്തരം കണ്ടു പിടിച്ചതിനാൽ അവർ അവളെ കൊന്നതാണെന്നാണ് ഞാൻ കരുതുന്നത്.” ബിന്നി പറഞ്ഞു.

ആ കന്യാസ്ത്രീമരണത്തെക്കുറിച്ച് ഇവിടെ പറയാതെ പോകുന്നത് ഉചിതമല്ല. ആ മരണത്തെക്കുറിച്ച് പറയാനൊരുങ്ങിയ ജീസയെ അന്നു തടഞ്ഞ ആ അമ്മതന്നെ ആ കന്യാസ്ത്രീയുടെ മരണത്തെക്കുറിച്ച് തിരക്കിയിറങ്ങി. 
21.3.1994-ൽ കൊല്ലപ്പെട്ട ആ കന്യാസ്ത്രീയുടെ പേര് ഫിലോമിന എന്നായിരുന്നു. മഠത്തിലെ കലഹത്തിനൊടുവിൽ വിഷം കൊടുത്തു കൊന്നശേഷം ഇലക്ട്രിക് ഷോക്കേറ്റു മരിച്ചതാക്കിത്തീർത്തു ആ മരണം! (പോസ്റ്റുമോർട്ടം റിപ്പോർട്ട് നോക്കുക) അതും നമ്മുടെ നിയമപാലകർ ‘കോമ്പ്ലിമെന്റാക്കി’ക്കൊടുത്തു! വീട്ടുകാർക്കു പരാതി ഇല്ലാതിരുന്നതിനാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടായതുമില്ല.

ജീസയെ കൊന്നതാണെന്ന ബിന്നിയുടെ അനുമാനം ശരിവെക്കുന്ന തരത്തിലുള്ള ഒരു സൂചന ബിന്നിയുടെ അമ്മാവനായ ആന്റണി ചിറ്റാട്ടുകരയ്ക്ക് പിന്നിട് ലഭിച്ചു. ജീസയുടെ മരണത്തിനു കുറച്ചു ദിവസങ്ങൾക്കുമുൻപ് മേട്രനായ സി. എലിസബത്തും ബാബു എന്നു പേരായ ഒരു പുരോഹിതനും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ജീസമോൾ കാണാനിടയായത്രേ. പാതിരാത്രിയോടടുത്ത് ജീസ പഠിച്ചുകൊണ്ടിരുന്നതിനിടയിൽ കണ്ടതാണ്. അവിടെ അതൊരു പുതിയ കാര്യമല്ലാതിരുന്നതിനാൽ അവൾ അതിനു വലിയ പ്രാധാന്യം നൽകിയില്ല. കാരണം, അസമയത്ത് പല വൈദികരും അവിടെ വന്നു പോകുന്നത് കണ്ടിട്ടുള്ളതായി പല കുട്ടികളും പറഞ്ഞിട്ടുണ്ട്. തികഞ്ഞ കത്തോലിക്ക വിശ്വാസത്തിൽ വളർന്നുവന്ന ജീസയ്ക്ക്, പുരോഹിതർ യേശുവിന്റെ പ്രതിപുരുഷന്മാരും കന്യാസ്ത്രീകൾ യേശുവിന്റെ മണവാട്ടികളുമാണെന്ന് വേദപാഠത്തിനു കന്യാസ്ത്രീകൾ തന്നെ പഠിപ്പിച്ചിട്ടുള്ളത് ഓർമ്മയുണ്ട്. പക്ഷെ, മേട്രനിൽ ഇതു പകയുണ്ടാക്കി എന്നു പറയപ്പെടുന്നു. (സി.അഭയയ്ക്കുണ്ടായ അതേ സാഹചര്യം)

ലാബ് റിപ്പോർട്ട് കിട്ടിയപ്പോൾ ജീസയുടെ യോനിയിലും അടിവസ്ത്രത്തിലും പുരുഷബീജം ഉണ്ടായിരുന്നു എന്ന പരാമർശം ബിന്നിയെ ഞെട്ടിച്ചു! ബിന്നിയുടെ കണക്കുകൂട്ടലുകൾ ആകെ തകർന്നു. ഒരിക്കലും അങ്ങനെ സംഭവിക്കാനുള്ള സാഹചര്യം ജീസയ്ക്ക് അവിടെയില്ല. ഒറ്റയ്ക്ക് എവിടെയും പോകാറില്ല. കൂട്ടുകാരികൾ പരസ്പരം പങ്കുവെയ്ക്കാത്ത രഹസ്യങ്ങളില്ല. [അങ്ങനെയാണല്ലോ ഫ. പോൾ പയ്യപ്പള്ളി അങ്കമാലിക്കാരിയായ ഒരു കുട്ടിക്ക് (പേര് മറയ്ക്കുന്നു) മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തതും അവർ തമ്മിലുള്ള രഹസ്യ’ഇടപാടുകളും’ കുട്ടികൾ അറിഞ്ഞത്] ജീസയ്ക്ക് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് കുട്ടികൾ തറപ്പിച്ചു പറയുന്നു. പിന്നെങ്ങനെ ജീസയുടെ യോനിയിൽ പുരുഷബീജസാന്നിധ്യം ഉണ്ടായി?
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ്